Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപിതാവിന്‍റെ...

പിതാവിന്‍റെ സ്മരണക്കായി മകളുടെ വക ബസ് കാത്തിരിപ്പുകേന്ദ്രം

text_fields
bookmark_border
bus waiting center
cancel
camera_alt

പിതാവിന്‍റെ സ്മരണക്കായി മകൾ നിർമിച്ചുനൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രം ബളാൽ

പഞ്ചായത്ത്‌ പ്രസിഡന്‍റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ബാപ്പയോടുള്ള സ്നേഹം മകൾ നൽകിയത് നാട്ടുകാർക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിെന്റ രൂപത്തിൽ. വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലെ കോലുംങ്കാലിലാണ് മൺ മറഞ്ഞു പോയ ബാപ്പയുടെ ഓർമ്മകൾ മായാതിരിക്കാൻ മകൾ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപിച്ചത്.

മുസ്ലിംലീഗ് മുൻ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്‍റും, പൊതു പ്രവർത്തകനും മാലോത്തെ പൗര പ്രമുഖനുമായിരുന്ന സി.എം. ഹസ്സൈനാർ ഹാജിയുടെ മകൾ വിദേശത്തുള്ള റംല അബ്ദുൽ റസാക്കാണ് മലയോര ഹൈവേ കടന്നുപോകുന്ന പാതയിൽ കോലുംങ്കാലിൽ മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരിക്കുന്നത്.

ഒന്നരലക്ഷം രൂപ ചെലവിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന് പഞ്ചായത്തിന്‍റെകൂടി പിന്തുണയുണ്ട്. തിങ്കളാഴ്ച അസൈനാർ ഹാജിയുടെ കുടുംബങ്ങൾ ഉൾപ്പെടെ പങ്കെടുത്ത സദസ്സിൽ വെച്ച് പ്രസിഡന്‍റ് രാജു കട്ടക്കയം ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശ്രീജ രാമചന്ദ്രൻ, പഞ്ചായത്ത്‌ അംഗങ്ങളായ പി.സി. രഘുനാഥൻ നായർ, ബിൻസി ജെയിൻ, ടി. അബ്ദുൽ കാദർ, ദേവസ്യ തറപ്പേൽ, മുസ്ലിം ലീഗ് നേതാവ് എ.സി. ലത്തീഫ്, പി.എം. മൂസ, മധു കാര്യോട്ട് ചാൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus waiting area
News Summary - A daughter's bus waiting area in memory of her father
Next Story