Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമച്ചിൻപുറത്തൊരു...

മച്ചിൻപുറത്തൊരു മൈതാനം; ലോക്ഡൗൺ കാലത്തും ഫുട്ബാൾ കളിക്കാം

text_fields
bookmark_border
football court 16621
cancel
camera_alt

വീടി​െൻറ മച്ചിൻപുറത്ത് നിർമിച്ച മൈതാനത്ത് പന്ത് തട്ടുന്ന ഖാസിം തങ്ങൾ

ചെറുവത്തൂർ: ചന്തേരയിലെ ഖാസിം തങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് ഇനി ലോക്ഡൗൺ കാലത്തും ഫുട്ബാൾ കളിക്കാം. വീടിൻെറ മച്ചിൻപുറത്ത് മനോഹരമായ ഫുട്ബാൾ മൈതാനം ഒരുക്കിയത് പിലിക്കോട് ചന്തേരയിലെ ഖാസിം തങ്ങളാണ്. കോവിഡ്‌ കാലത്ത്‌ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മച്ചിൻപുറത്ത്‌ മൈതാനമൊരുക്കിയത്.

വീടുകളുടെ ഇൻറീരിയൽ നിർമാണ കരാറുകാരൻ കൂടിയായ തങ്ങൾ വീടി​െൻറ മേൽഭാഗം പൂർണമായും കളിസ്ഥലമാക്കി. 2200 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്‌ മുകളിൽ 1700 ചതുരശ്ര അടിയിലാണ് സിന്തറ്റിക് ടർഫ് നിർമിച്ചത്. റബറും പ്ലാസ്​റ്റിക്കും ഉപയോഗിച്ച്​ കൃത്രിമ പുൽത്തകിടിയും മൂന്ന് ഗോൾവലയങ്ങളും കുമ്മായവരയും മുകളിൽ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിന് സമാനമായ ഫോൾഡിങ്ങും റൂഫും നാല് ഭാഗവും 15 അടി ഉയരത്തിൽ മറയും ഒരുക്കിയിട്ടുണ്ട്.

മഴയായാലും വെയിലായാലും ഈ മൈതാനത്ത്‌ കുട്ടികൾക്ക് പന്ത് തട്ടാനാകും. കുട്ടികളെ വീടുകളിൽ തളച്ചിടുന്നത് വിഷാദരോഗങ്ങൾക്കും മറ്റ്​ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നുകണ്ടാണ് മച്ചിൻപുറം കളിസ്ഥലമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football court
News Summary - football court in terrace
Next Story