Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightകർഷകരേ വിഷമിക്കേണ്ട,...

കർഷകരേ വിഷമിക്കേണ്ട, കാർഷിക ഗവേഷണകേന്ദ്രം നിങ്ങൾക്കരികിലേക്ക്

text_fields
bookmark_border
Agricultural Research station peelicode
cancel

ചെറുവത്തൂർ: കർഷകർക്ക് ഏറെ ആശ്വാസമേകുന്ന ഇടപെടലുമായി പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രമെത്തുന്നു. ലോക്​ഡൗൺ, ആസന്നമായ കാലവർഷം, കോവിഡ് എന്നിവ കണക്കിലെടുത്ത് ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം വിത്തിനങ്ങളുമായാണ് കർഷകർക്ക്​ അരികിലെത്തുന്നത്. എല്ലാത്തരം വിത്തിനങ്ങളും ഓരോ പഞ്ചായത്തിലെയും കൃഷിഭവനുകളിലെത്തിക്കും. ആ ദിവസം കർഷകരെ അറിയിക്കും.

ആവശ്യമുള്ളവർ എത്തിയാൽ സ്വന്തം പ്രദേശത്തുനിന്നുതന്നെ ജൈവവിത്തുകൾ സ്വന്തമാക്കാൻ കഴിയും. ഒപ്പം, അതി​െൻറ പരിപാലനമാർഗങ്ങൾ പഠിപ്പിക്കുകയും ചെയ്യും.

ഔഷധ നെല്ലിനങ്ങൾ അടക്കം വിവിധ നെല്ലിനങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളാണ് കൃഷിഭവനിലൂടെ വിതരണം ചെയ്യുക. നെൽവിത്തുകളായ ജൈവ, എഴോം-2, ചെമ്പാവ്, വാലൻ കുഞ്ഞിവിത്ത്, ഞവര, രക്തശാലി എന്നിവയാണ് വിതരണം ചെയ്യുക. ഒപ്പം പച്ചക്കറിവിത്തുകളും നൽകും. ലോകത്ത് ആദ്യമായി സങ്കരയിനം തെങ്ങിൻതൈ വികസിപ്പിച്ചെടുത്ത ഗവേഷണ കേന്ദ്രമാണ് പിലിക്കോട്. 1916ൽ സ്ഥാപിതമായ ഈ ഗവേഷണ കേന്ദ്രത്തിന് 105 വയസ്സായി.

കാർഷികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് ഈ ഗവേഷണകേന്ദ്രം ഇതിനകം കാഴ്ചവെച്ചത്. 1956ൽ കൃഷി വകുപ്പി​െൻറ കീഴിലായ ഈ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ലക്ഷഗംഗ, കേരഗംഗ, കേരസൗഭാഗ്യ എന്നീ അത്യുൽപാദനശേഷിയുള്ള തെങ്ങിനങ്ങൾ വികസിപ്പിച്ചെടുത്തത്. ആവശ്യത്തിന് ഗവേഷകരില്ലെന്നത് മാത്രമാണ് ഈ കേന്ദ്രം നേരിടുന്ന പ്രധാന പ്രശ്നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersAgricultural Research station
News Summary - Farmers, do not worry, the Agricultural Research station is near you
Next Story