Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപിതാവും മക്കളും മരിച്ച...

പിതാവും മക്കളും മരിച്ച സംഭവം; കുട്ടികളുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

text_fields
bookmark_border
പിതാവും മക്കളും മരിച്ച സംഭവം; കുട്ടികളുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
cancel

ചെറുവത്തൂർ: അച്ഛനും മക്കളുമടക്കം മൂന്നു പേർ മരിക്കാനിടയായ സംഭവത്തിൽ കുട്ടികളുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടികളുടെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, അച്ഛൻ രൂപേഷിേൻറത് തൂങ്ങിമരണമാണെന്നാണ് പൊലീസ് സർജെൻറ റിപ്പോർട്ട്.

രൂപേഷിെൻറ ബൈക്കിലെ കവറിൽനിന്ന് അയാൾ എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് മരണത്തിന് കാരണമെന്നാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. കുടുംബകലഹമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന് നേരേത്തതന്നെ സൂചനകളുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ മടിവയൽ സി.പി.എം ഓഫിസിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം 2.45ഓടെ മടിക്കുന്ന് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. രൂപേഷിെൻറ മൃതദേഹം ദഹിപ്പിക്കുകയും മക്കളെ സമീപത്തുതന്നെ അടക്കംചെയ്യുകയുമാണുണ്ടായത്. ഇവരെ അവസാനമായി കാണാൻ നാടിെൻറ നാനാഭാഗങ്ങളിൽനിന്നായി നിരവധി പേരാണ് മടിവയലിലേക്ക് എത്തിയത്.

ബുധനാഴ്ച രാവിലെയാണ് മക്കളായ വൈദേഹി (11), ശിവനന്ദ് (6) എന്നിവരുടെയും ഇവരുടെ പിതാവ് രൂപേഷിെൻറയും (39) മൃതദേഹം കണ്ടെത്തിയത്. രൂപേഷ് പണിതുകൊണ്ടിരിക്കുന്ന മടിക്കുന്നിലെ വീടിെൻറ സെൻട്രൽ ഹാളിലാണ് രണ്ടു മക്കളുടെയും മൃതദേഹം കണ്ടെത്തിയത്. രൂപേഷിെൻറ മൃതദേഹം മുകളിലത്തെ ഭാഗത്ത് കട്ടിളയിൽ കയർകെട്ടി തൂങ്ങിനിൽക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childreportPost-mortemmurder
News Summary - Post-mortem report states child death as murder
Next Story