ചെർക്കളത്തിെൻറ മകൾക്കു പിന്നാലെ ഡിവിഷൻ പിടിക്കാൻ മരുമകൾ
text_fieldsകാസർകോട്: ഭരണം പിടിക്കാന്‍ ഇരു മുന്നണികളും കച്ചകെട്ടിയിറങ്ങിയ കാസര്‍കോട് ജില്ല പഞ്ചായത്തിലെ ഒരു ഡിവിഷന് മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുമായി ബന്ധമുണ്ട്. സിവില്‍ സ്റ്റേഷന് ഡിവിഷനില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ മകള്‍ മുംതാസ് സമീറയാണ് കഴിഞ്ഞ തവണ വിജയംകൊയ്തത്. മകള്‍ക്ക് പിന്നാലെ ഇത്തവണ ജനവിധി തേടുന്നത് മരുമകളാണ്.
ചെർക്കളത്തിെൻറ മകനും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറിയുമായ കബീര്‍ ചെര്ക്കളത്തിെൻറ ഭാര്യ ജസീമ ജാസ്മിന് ആണ് സിവിൽ സ്റ്റേഷൻ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാര്‍ഥി. മുംതാസ് സമീറക്ക് ഒരവസരം കൂടി നൽകാനായിരുന്നു ലീഗ് ജില്ല കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍, താമസം മഞ്ചേശ്വരത്തായതിനാല്‍ യാത്രാബുദ്ധിമുട്ടുകളുള്പ്പെടെ ചൂണ്ടിക്കാട്ടി അവര്‍ പിന്മാറുകയായിരുന്നു.
എന്നാൽ, മഞ്ചേശ്വരം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യപ്രകാരം അവിടത്തെ 19ാം വാര്‍ഡില്‍ മുംതാസ് സമീറ മത്സരിക്കുന്നുണ്ട്. ഇതോടെ ജില്ല പഞ്ചായത്ത് സിവില്‍ സ്റ്റേഷന് ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി ലീഗ് ജസീമ ജാസ്മിനെ പ്രഖ്യാപിക്കുകയായിരുന്നു.
ഭർതൃപിതാവിെൻറ തട്ടകം കൂടിയായ, കഴിഞ്ഞതവണ ഭര്‍തൃസഹോദരി ജനപ്രതിനിധിയായ ഡിവിഷനില്‍ യാദൃച്ഛികമായി അങ്കത്തിനിറങ്ങുന്ന കൗതുകത്തിലാണ് വനിത ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന ബേവിഞ്ച സ്വദേശിനി ജസീമ ജാസ്മിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.