Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബി.ജെ.പി മാർച്ചിൽ...

ബി.ജെ.പി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

text_fields
bookmark_border
bjp march kasargod
cancel
camera_alt

ബി.ജെ.പി നടത്തിയ താലൂക്ക് ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ ഉന്തും തള്ളും

മഞ്ചേശ്വരം: ജ്വല്ലറി തട്ടിപ്പുകേസുകളില്‍ പ്രതിയായ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി മഞ്ചേശ്വരം താലൂക്ക്‌ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.ഉപ്പള പോസ്റ്റ് ഓഫിസിനുമുന്നില്‍നിന്നും ആരംഭിച്ച മാര്‍ച്ച്‌ താലൂക്ക്‌ ഓഫിസിനുമുന്നില്‍ പൊലീസ്‌ ബാരിക്കേഡ്‌ സ്ഥാപിച്ച്‌ തടഞ്ഞു.

ബാരിക്കേഡ്‌ തകര്‍ത്ത്‌ മുന്നോട്ടുനീങ്ങാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ഇതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകരെ തുരത്താന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടര്‍ന്നു.പിന്നീട് പൊലീസ്‌ ലാത്തിവീശിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. മാര്‍ച്ച്‌ സംസ്ഥാന വൈസ്‌ പ്രസിഡൻറ് എ.പി. അബ്‌ദുല്ലക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡൻറ് മണികണ്‌ഠ റൈ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ല ആസ്ഥാനത്തേക്ക് എന്‍.വൈ.എൽ മാർച്ച്

കാസർകോട്: ജ്വല്ലറി തട്ടിപ്പിലൂടെ കോടികൾ അഴിമതി നടത്തിയ എം.സി. ഖമറുദ്ദീൻ രാജിവെക്കണമെന്നും എം.എൽ.എയെ സംരക്ഷിക്കുന്ന മുസ്‌ലിം ലീഗ് നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് നാഷനൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റി മുസ്‌ലിം ലീഗ് ജില്ല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച്‌ പൊലീസ് തടഞ്ഞു.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്ലക്കാർഡേന്തി നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം മാർച്ച് ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, പ്രസിഡൻറ് മൊയ്‌തീൻ കുഞ്ഞി കളനാട്, യൂത്ത് ലീഗ് സ്റ്റേറ് ട്രഷറർ റഹീം ബെണ്ടിച്ചാൽ എന്നിവർ സംസാരിച്ചു.

നാഷനൽ യൂത്ത് ലീഗ് പ്രസിഡൻറ് അഡ്വ. ഷെയ്ഖ് ഹനീഫ്, സെക്രട്ടറി പി.എച്ച്. ഹനീഫ്, സിദ്ദീഖ് ചേരങ്കൈ, റാഷിദ്‌ ബേക്കൽ, അബൂബക്കർ പൂച്ചക്കാട്, അൻവർ മാങ്ങാടൻ, ഇ.എൽ. നാസർ, സിദ്ദീഖ് ചെങ്കള, മുസമ്മിൽ കോട്ടപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.

'എം.സി. ഖമറുദ്ദീന് തുടരാൻ അർഹതയില്ല'

കാസർകോട്: ജ്വല്ലറി കച്ചവടത്തിെൻറ പേരിൽ നൂറുകണക്കിനാളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച എം.സി. ഖമറുദ്ദീന് എം.എൽ.എയായി തുടരാൻ അർഹതയില്ലെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ താൽപര്യങ്ങൾക്കും നിലകൊള്ളേണ്ട ജനപ്രതിനിധി സമൂഹത്തെയും നിക്ഷേപകരെയും കബളിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

ധാർമികതയില്ലാതെ സ്വന്തം താൽപര്യത്തിനുവേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ പൊതുരംഗത്തുനിന്നും മാറ്റിനിർത്താൻ പൊതുസമൂഹം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എൻ.യു. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി, ജനറൽ സെക്രട്ടറി ഖാദർ അറഫ, സെക്രട്ടറി അബ്ദുല്ല എരിയാൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeBJP clashesmc kamarudhee mla
News Summary - BJP clashes in March, police Water cannon was applied
Next Story