Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right84 പ്രശ്ന...

84 പ്രശ്ന ബൂത്തുകൾ; എട്ടിടത്ത് മാവോവാദി സാന്നിധ്യം

text_fields
bookmark_border
38 Maoist threat booths in Irtysh subdivision
cancel

കാസർകോട്: ജില്ലയില്‍ ആകെ 84 പ്രശ്ന ബൂത്തുകളും 43 അക്രമസാധ്യതയുള്ള ബൂത്തുകളും മാവോവാദി സാന്നിധ്യമുള്ള എട്ടു ബൂത്തുകളുമുണ്ട്. കൂടാതെ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല പൊലീസ് മേധാവിയും പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളുമുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശിച്ച 99 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്/വിഡിയോഗ്രഫി സംവിധാനം ഒരുക്കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം 134 ബൂത്തുകളിലും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല പൊലീസ് മേധാവിയും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി ആകെ ജില്ലയില്‍ 256 ബൂത്തുകളില്‍ വെബ്കാസ്റ്റ്/വിഡിയോഗ്രഫി സംവിധാനം ഒരുക്കിയിട്ടുണ്ട്.

സുരക്ഷക്ക് 2,557 പൊലീസുകാര്‍

കാസർകോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സുരക്ഷയുടെ ഭാഗമായി 10 ഡിവൈ.എസ്.പിമാരടക്കം 2,557 പൊലീസുകാരെ നിയോഗിച്ചതായി ജില്ല പൊലീസ് മേധാവി ഡി. ശില്‍പ കലക്ടറേറ്റില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

32 ഇന്‍സ്‌പെക്ടര്‍മാരെയും 149 എസ്.ഐ/എ.എസ്.ഐമാരെയും 2,366 സിവില്‍ പൊലീസ് ഓഫിസര്‍മാരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി.

മൂന്ന് കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനുകള്‍ ചേര്‍ന്നാണ് കടലില്‍ നിരീക്ഷണം നടത്തുന്നത്. 300 അംഗ സ്‌ട്രൈക്കിങ് ഫോഴ്‌സിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പ്രത്യേക നിരീക്ഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020Maoists presence
Next Story