Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകരിമഠം കോളനി സംഘർഷം:...

കരിമഠം കോളനി സംഘർഷം: ഒമ്പതുപേർ അറസ്റ്റിൽ

text_fields
bookmark_border
കരിമഠം കോളനി സംഘർഷം: ഒമ്പതുപേർ അറസ്റ്റിൽ
cancel
camera_alt

കരിമഠം കോളനിയിൽ യൂത്ത് കോൺഗ്രസ് ചാല മണ്ഡലം പ്രസിഡൻറ് അൻഷാദിനും സഹപ്രവർത്തകർക്കും നേരെ ബോംബെറിഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫോർട്ട് െപാലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് െപാലീസ് തടയുന്നു

തിരുവനന്തപുരം: കരിമഠം കോളനിയിലെ യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളിലായി ഒമ്പതുേപരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ബിജുലുദ്ദീൻ (34) നിഷാന്ത് (30), അക്ബർ (18), സെയ്തലി (27), യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അൻഷാദ് (27), ദിൽഷാദ് (25), ബി.ജെ.പി പ്രവർത്തകരായ മനോജ് (29), അനോജ് (28), സജി (25) എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടന നിരോധനനിയമം, സംഘംചേരൽ, അക്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

ബുധനാഴ്ച രാത്രി 10.45 ഓടെയാണ് കോളനിയിൽ രണ്ടുസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അക്രമത്തിനിടയിൽ നാടൻ ബോംബേറും നടന്നു. സംഘർഷത്തിൽ ഒരു പൊലീസുകാരന് ഉൾപ്പെടെ പരിക്കേറ്റിരുന്നു. കോളനിയിലുണ്ടായ ചെറിയ തർക്കമാണ് വലിയ സംഘർഷത്തിലെത്തിയത്.

കോളനിക്കുള്ളിലും പുറത്തുമായി ഇരു സംഘങ്ങളും ചേരിതിരിഞ്ഞ് ആക്രമണം നടത്തി. അടിപിടി മണിക്കൂറുകൾ നീണ്ടതോടെ വൻ പൊലീസ് സംഘം സ്ഥലെത്തത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.

അതേസമയം കരിമഠം കോളനിയിൽ അക്രമം നടത്തിയത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗെത്തത്തി. അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ചാല മണ്ഡലം പ്രസിഡൻറ് അൻഷാദ് ഉൾപ്പെടെയുള്ളവരെ അക്രമത്തിെൻറ പേരിൽ പിടികൂടിയ പൊലീസ് നടപടിക്കെതിരെയും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ഫോർട്ട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

പൊലീസും പ്രവർ‍ത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIKarimadomKarimadom Colony
Next Story