Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് വിടുന്നവരെ...

കോൺഗ്രസ് വിടുന്നവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പി.കെ. കൃഷ്ണദാസ്

text_fields
bookmark_border
കോൺഗ്രസ് വിടുന്നവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പി.കെ. കൃഷ്ണദാസ്
cancel

കണ്ണൂർ: കോൺഗ്രസിലെ അസംതൃപ്തരായ നേതാക്കൾക്കും പ്രവർത്തകർക്കുമായി കവാടം തുറന്നിട്ടിരിക്കുന്നതായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് കെ. സുധാകരനും. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിൽ വാർത്തസമ്മേളനത്തിലാണ്, കോൺഗ്രസിൽനിന്ന് വരുന്ന അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നതായും അവർക്കായി ബി.ജെ.പി കവാടം തുറന്നിട്ടിരിക്കുകയാണെന്നും പി.കെ. കൃഷ്ണദാസ് വ്യക്തമാക്കിയത്. കോൺഗ്രസിനെ കോൺസൻട്രേഷൻ ക്യാമ്പാക്കി സുധാകരൻ മാറ്റിയെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു. നിലവിൽ കോൺഗ്രസിൽനിന്ന് പുറത്തുപോയ നേതാക്കൾ ആരും സമീപിച്ചിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

പി.കെ. കൃഷ്ണദാസിെൻറ അഭിപ്രായം ശ്രദ്ധയിൽപെടുത്തിയപ്പോൾ, അവർക്ക് അത് പ്രതീക്ഷിക്കാമെന്നും അത് യാഥാർഥ്യമാകണമെന്നില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി വ്യക്തമാക്കി. കേരളത്തിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ആളുകൾ പോകുമെന്നത് അവരുടെ വ്യാമോഹം മാത്രമാണെന്നും കെ. സുധാകരൻ എം.പി പ്രതികരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPP.K. Krishna Das
News Summary - Welcoming those leaving the Congress to the BJP, P.K. Krishna Das
Next Story