Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എൽ.എ ഫണ്ട്...

എം.എൽ.എ ഫണ്ട് വിനിയോഗം; സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കണം

text_fields
bookmark_border
fund
cancel
camera_alt

representational image

കണ്ണൂർ: എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിന്മേൽ സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാവണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. നിലവിൽ ആറ് മാസത്തിലേറെയാണ് പല പദ്ധതികളുടെയും എസ്റ്റിമേറ്റ് തയാറാക്കാൻ എടുക്കുന്നത്. ഇത് പദ്ധതി പൂർത്തീകരണത്തെ സാരമായി ബാധിക്കുന്നു. ഇക്കാര്യത്തിൽ ജില്ല കലക്ടർ ഇടപെടണം.

വകുപ്പുകൾ തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കണം. എം.എൽ.എ ഫണ്ടിന്റെ കാര്യത്തിൽ അവലോകനം കൃത്യമായി നടക്കണമെന്നും കെ.പി. മോഹനൻ, കെ.വി. സുമേഷ് എന്നിവർ പറഞ്ഞു. വിഷയം തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രണ്ടാഴ്ചക്കകം പരിഹരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.

പാപ്പിനിശ്ശേരി-ചൊവ്വ ദേശീയപാത കുഴികളടച്ച് ഓവർ ലേ ചെയ്യാത്തത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ കലക്ടറുടെ സാന്നിധ്യത്തിൽ കരാർ കമ്പനിയും എം.എൽ.എമാരുമായി ചേർന്ന യോഗത്തിന്റെ തീരുമാനം നടപ്പാക്കണമെന്നും കെ.വി. സുമേഷ് എം.എൽ.എ ആവശ്യപ്പെട്ടു. തന്ത്രപരമായി മിനുക്കുപണികൾ നടത്തുക മാത്രമാണ് കരാർ കമ്പനി ചെയ്യുന്നത്.

വലിയ അപകട സാധ്യതകളാണ് ഓരോ ദിവസവും റോഡിൽ ഉണ്ടാകുന്നത്. ഓവർ ലേ ടാറിങ് അടിയന്തരമായി ചെയ്യണമെന്നും എം.എൽ.എ പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകീട്ടും വലിയ വാഹനങ്ങളുടെയും കണ്ടെയ്നർ ട്രക്കുകളുടെയും യാത്ര നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടകാരികളാണെന്ന് പൂർണ ബോധ്യമുള്ള തെരുവ് നായ്ക്കളെ സി.ആർ.പി.സി 133 പ്രകാരം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലുന്നതിന് ജില്ല കലക്ടർ, സബ് കലക്ടർ, എ.ഡി.എം ഇവരിലാരുടെയെങ്കിലും ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അനുവാദം നൽകാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി കലക്ടർ യോഗത്തെ അറിയിച്ചു.

എന്നാൽ, ഒരു പൊതു ഉത്തരവായി ഇത് നൽകാൻ കഴിയില്ലെന്നും അതീവ അപകടകാരികളെന്ന് തെളിവ് സഹിതം ബോധ്യമുള്ള നായ്ക്കളുടെ കാര്യത്തിൽ മാത്രമേ ഈയൊരു നടപടിയുണ്ടാകൂവെന്നും കലക്ടർ പറഞ്ഞു. തെരുവ് നായ് ശല്യം സംബന്ധിച്ച കെ.പി. മോഹനൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൂത്തുപറമ്പ് സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല നഗരസഭ ഏറ്റെടുക്കണമെന്ന് യോഗം നിർദേശം നൽകി. കണ്ണൂർ നഗരപ്രദേശത്ത് രൂക്ഷമായ തെങ്ങോലപ്പുഴുശല്യം പരിഹരിക്കണമെന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നിർദേശമനുസരിച്ച് മിത്ര കീടത്തെ ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗങ്ങൾ പുരോഗമിക്കുന്നതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിലുള്ള കുടിവെള്ള വിതരണം രണ്ടാഴ്ചത്തേക്ക് കൂടി തുടരാൻ യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.കണ്ണൂർ ഗവ. ഐ.ടി.ഐ കെട്ടിട നിർമാണം ജൂലൈ 31ന് പൂർത്തിയാക്കുമെന്ന് കെയ്‌സ് ജില്ല കോഓഡിനേറ്റർ അറിയിച്ചു. എടക്കാട് പി.എച്ച്‌.സിയിലെ ഡയാലിസിസ് യൂനിറ്റ് ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാകുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു.

ചപ്പാരപ്പടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവൃത്തി കിഫ്ബിയിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക് തുടങ്ങുമെന്ന് കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ യോഗ നിർദേശത്തെ തുടർന്നാണിത്. കവ്വായി ബോട്ട് ജെട്ടി നിർമാണത്തിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്ത ചളിയും മണലും നീക്കം ചെയ്തതായി ഇൻലാന്റ് നാവിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.

കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിന്റെ പുനരുദ്ധാരണത്തിന് 21 ലക്ഷം രൂപയുടെ വിശദമായ എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റിക്കും പാലത്തിന്റെ പഴക്കം കണക്കിലെടുത്ത് പകരം പുതിയ പാലം നിർമിക്കുന്നതിന് 20 കോടിയുടെ പ്രപ്പോസൽ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനും സമർപ്പിച്ചതായി പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

ആലക്കോട് താബോർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന സജീവ് ജോസഫ് എം.എൽ.എയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് താമസ സൗകര്യം നൽകിയാൽ സർവിസ് ഉടൻ ആരംഭിക്കാമെന്ന് ഡി.ടി.ഒ അറിയിച്ചു. നടുവിൽ പോളിടെക്‌നിക്ക് റൂട്ടിലേക്ക് സ്വകാര്യ ബസ് അനുവദിക്കണമെന്ന നിർദേശം പരിശോധിച്ച് നടപടിയെടുക്കാൻ ആർ.ടി.ഒയെ യോഗം ചുമതലപ്പെടുത്തി.

കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സബ് കലക്ടർ സന്ദീപ് കുമാർ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ജില്ല പ്ലാനിങ് ഓഫിസറുടെ ചുമതലയുള്ള ടി. രാജേഷ് എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLA fundfund utilization
News Summary - Utilization of MLA Funds-Estimates should be submitted on time
Next Story