Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅശാസ്ത്രീയ...

അശാസ്ത്രീയ മാലിന്യ സംസ്കരണം; 20,000 രൂപ പിഴ ചുമത്തി

text_fields
bookmark_border
അശാസ്ത്രീയ മാലിന്യ സംസ്കരണം; 20,000 രൂപ പിഴ ചുമത്തി
cancel
camera_alt

അഴീക്കോട് അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യം

കണ്ണൂർ: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അഴീക്കോട് പഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര-ദ്രവ മാലിന്യ സംസ്കരണത്തിന് രണ്ട് സ്ഥാപനങ്ങൾക്കായി 20,000 രൂപ വീതം പിഴ ചുമത്തി. പി.വി.എൻ ഇൻഡസ്ട്രീസ്, ഇ.എസ് കാറ്ററിങ്സ് എന്നീ സ്ഥാപനങ്ങൾക്കായി 10000 രൂപ വീതമാണ് പിഴ ചുമത്തിയത്. പി.വി.എൻ ഇൻഡസ്ട്രീസിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും മലിന ജലം തുറസ്സായി ഒഴുക്കി വിടുന്നതായും സ്‌ക്വാഡ് കണ്ടെത്തി.

സ്ഥാപനത്തിന്റെ പരിസര പ്രദേശത്ത് ചാക്കുകളിലായി നിരവധി മാലിന്യങ്ങൾ കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയും ഈ മാലിന്യങ്ങൾ കാടുമൂടിയ നിലയിലും കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകി. സ്‌ക്വാഡ് ഇ.എസ് കാറ്ററിങ് എന്ന സ്ഥാപനത്തിന്റെ പാചക പ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ അടുക്കളയിൽ നിന്നുള്ള മലിന ജലം മുഴുവനായി സമീപ പ്രദേശത്തേക്ക് ഒഴുക്കി വിടുന്നതായും പ്രദേശത്ത് കെട്ടിക്കിടന്നു ദുർഗന്ധം പരത്തുന്നതായും സ്‌ക്വാഡ് കണ്ടെത്തി.

പച്ചക്കറി മാലിന്യങ്ങൾ സമീപപ്രദേശത്ത് തള്ളിയതായും കണ്ടെത്തി. ഖര-ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, എൻഫോഴ്‌സ്‌മെന്റ് ഓഫിസർ എൽന ജോസഫ്, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, അഴീക്കോട് പഞ്ചായത്ത് ക്ലാർക്ക് അബ്ദുൽ സമദ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unscientific Waste Management
News Summary - Unscientific waste management; A fine of Rs 20,000 was imposed
Next Story