Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തട്ടിപ്പുകേസിലെ പ്രതിയുടെ മുൻകൂർ ജാമ്യഹരജി തള്ളി

text_fields
bookmark_border
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജു
തട്ടിപ്പുകേസിലെ പ്രതിയുടെ മുൻകൂർ ജാമ്യഹരജി തള്ളി
cancel
Listen to this Article

തലശ്ശേരി: വന്ധ്യത ചികിത്സ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ച തലശ്ശേരിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. വേണുഗോപാലിന് സഹായ വാഗ്ദാനം നൽകി കബളിപ്പിച്ച് 1.32 കോടി രൂപ കൈക്കലാക്കിയ സംഘത്തിലെ ആറാം പ്രതി നൽകിയ മുൻകൂർ ജാമ്യഹരജി തലശ്ശേരി ജില്ല സെഷൻസ് കോടതി തള്ളി.

പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന തൃശൂർ എളന്തുരുത്തിയിലെ കെ.പി. രാജുവിന്റെ ഹരജിയാണ് ജില്ല ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ തള്ളിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജു. കൊടകര കുഴൽപണക്കേസിലും മറ്റും പ്രതിയായ തലശ്ശേരി എടത്തിലമ്പലം സ്വദേശിയും കൂട്ടുപ്രതികളാണ്.

സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരാണ് ഡോക്ടറെ വഞ്ചിച്ച കേസിൽ കുറ്റാരോപിതരായി ഒളിവിൽ കഴിയുന്നത്. വന്ധ്യത ക്ലിനിക്ക് തുടങ്ങാനായി തൃശൂരിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തരാമെന്ന് വിശ്വസിപ്പിച്ചാണ് തലശ്ശേരിക്കാർ ഉൾപ്പെട്ട തട്ടിപ്പ് സംഘം ഡോക്ടർ വേണുഗോപാലിനെ വഞ്ചിച്ചത്. ഈട് നൽകാൻ സ്വത്തില്ലെന്ന് പറഞ്ഞപ്പോൾ എല്ലാം ഞങ്ങൾ ശരിയാക്കാമെന്നും വായ്പയുടെ പകുതി നൽകിയാൽ മതിയെന്നുമായിരുന്നു ഉപാധി.

ഫൈനാൻസിയേഴ്സിൽ നൽകാനാണെണ് വിശ്വസിപ്പിച്ച് ഒന്നാം പ്രതി ചെക്കുകൾ വാങ്ങി. ഇത് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ. അജിത്ത് കുമാറും പ്രതിഭാഗത്തിനായി അഡ്വ. ജിജേഷ് കുരിക്കളാട്ടുമാണ് ഹാജരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The anticipatory bail rejected in fraud case
Next Story