തലശ്ശേരിയിൽ പഴകിയ ഭക്ഷണം പിടികൂടി
text_fieldsതലശ്ശേരിയിൽനിന്ന് പിടികൂടിയ പഴകിയ ഭക്ഷണ സാധനങ്ങൾ
തലശ്ശേരി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാൻഡിന് സമീപം നാരങ്ങാപ്പുറം റോഡിലെ ഹോട്ടൽ ലാഫെയറിൽ നിന്നാണ് പഴകിയ മാംസം, മത്സ്യം, ഉൾപ്പെടെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ നഗരത്തിലെ ഹോട്ടലുകളിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബി. റെജീനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ആഴ്ചകളോളം പഴക്കം ചെന്ന കോഴിയിറച്ചി, മത്സ്യം, ബീഫ്, കടല എന്നിവയാണ് പിടികൂടിയത്.
പ്ലാസ്റ്റിക് കവറിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലാണ് ഭക്ഷണ പദാർഥങ്ങൾ കണ്ടെത്തിയത്. ഹോട്ടലിന് ആരോഗ്യ വിഭാഗം പിഴ ചുമത്തി. നഗരത്തിലെ എട്ട് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ രണ്ടെണ്ണത്തിന് ആരോഗ്യ വിഭാഗം നോട്ടീസും നൽകി. ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാവുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. പ്രദീപൻ, പി.എം. രതീഷ്, കെ.എം. രമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

