Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightആർ.എസ്.എസ്...

ആർ.എസ്.എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് എൻ.ഡി.എഫ് പ്രവർത്തകർക്ക് തടവും പിഴയും

text_fields
bookmark_border
ആർ.എസ്.എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് എൻ.ഡി.എഫ് പ്രവർത്തകർക്ക് തടവും പിഴയും
cancel

തലശ്ശേരി: ആർ.എസ്.എസ് പ്രവർത്തകനെ കല്ലെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിവപുരത്തെ രണ്ട് എൻ.ഡി.എഫ് പ്രവർത്തകർക്ക് തടവും പിഴയും ശിക്ഷ. ഏഴ് കുറ്റാരോപിതരുള്ള കേസിൽ ഒന്നാം പ്രതി ശിവപുരം വട്ടക്കണ്ടി ഹൗസിൽ ടി.കെ. നൗഷാദ് (37), രണ്ടാം പ്രതി ശിവപുരം കിഴങ്ങയിൽ വീട്ടിൽ എ.പി. മുനീർ (44) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി നാല് വർഷം തടവിനും 10,000 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്. പ്രതികൾ പിഴയടക്കുന്നില്ലെങ്കിൽ നാലു മാസം അധിക തടവ് അനുഭവിക്കണം.

കേസിലെ മൂന്നാം പ്രതി ശിവപുരം തോട്ടത്തിൽ മുഹമ്മദലി (47) ഒളിവിലാണുള്ളത്. നാല് മുതൽ ഏഴ് വരെ പ്രതിസ്ഥാനത്തുണ്ടായിരുന്ന ശിവപുരം പുതിയ വീട്ടിൽ പി.വി. അസീസ് (44), ശിവപുരം വലിയറത്ത് ചൂര്യോട്ട് വി.സി. റസാഖ് (47), ശിവപുരം സാജിദ മൻസിലിൽ സവാദ് (41), ശിവപുരം കക്കൂൽ അറപ്പീടികയിൽ ഹൗസിൽ ഷഫീർ (37) എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടു. 2002 സെപ്റ്റംബർ 24ന് വൈകീട്ട് നാലരക്കാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ശിവപുരം–നടുവനാട് റോഡിൽ ദാമുവിെൻറ വീട്ടിനടുത്തു സംഘം ചേർന്ന പ്രതികൾ ആർ.എസ്.എസ് പ്രവർത്തകനായ ശിവപുരം കരൂഞ്ഞിയിലെ വള്ളുമ്മൽ വീട്ടിൽ സുനിൽകുമാറിനെ കല്ലുകൊണ്ടെറിഞ്ഞ് കൊല്ലാൻ തലക്കെറിഞ്ഞ് ആക്രമിച്ചുവെന്നാണ് കേസ്. പേരാവൂർ സി.ഐ കെ. ബാലകൃഷ്ണനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. അജയകുമാർ ഹാജരായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSndf
News Summary - attempted murder of an RSS worker
Next Story