15കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജാമ്യം
text_fieldsതലശ്ശേരി: 15കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവാവിന് കോടതി ജാമ്യം അനുവദിച്ചു. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശിയും ഇപ്പോൾ കതിരൂരിൽ താമസക്കാരനുമായ തസ്ലീം മൻസിലിൽ തസ്ലീമിനാണ് (38) തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടുമാസം മുമ്പ് കതിരൂർ ആറാം മൈലിലെ വീട്ടിൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതിന് കതിരൂർ പൊലീസും ഇതേ സംഭവത്തിലെ പരാതിയെ തുടർന്ന് ധർമടം പൊലീസുമാണ് തസ് ലീമിനെ അറസ്റ്റുചെയ്തത്. അറസ്റ്റിലായതുമുതൽ രണ്ട് മാസമായി ഇയാൾ റിമാൻഡിലായിരുന്നു.
പോക്സോ കേസിൽ ഒന്നാം പ്രതിയാണ് തസ്ലീം. ഇയാളുടെ ഭാര്യ കതിരൂർ ഗ്രേസ് ക്വാർട്ടേഴ്സിൽ ഷംന (30) രണ്ടാം പ്രതിയും തലശ്ശേരി കുയ്യാലി ഷറാറ ബംഗ്ലാവിലെ യു.കെ. ഷറഫുദ്ദീൻ (68) കേസിലെ മൂന്നാം പ്രതിയുമാണ്. ഷറഫുദ്ദീനും ഷംനക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, പീഡനശ്രമം, ലൈംഗിക ചുവയോടെ സമീപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ധർമടം പൊലീസ് പരിധിയിലാണ് പെൺകുട്ടിയുടെ വീട്. കഴിഞ്ഞ മാർച്ചിൽ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നും ഓട്ടോയിൽ കയറ്റി ഷംനയും ഭർത്താവും മൂന്നാം പ്രതി കുയ്യാലിയിലെ ഷറഫുദ്ദീന് മുന്നിലെത്തിച്ചുവെന്നാണ് കുറ്റം. ഇതിനിടെ, 68കാരനായ ഷറഫുദ്ദീന് ലൈംഗികശേഷി ഇല്ലെന്ന് രേഖപ്പെടുത്തി തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് കൃത്രിമമാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.