Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightലീഗ് പ്രവർത്തകരെ...

ലീഗ് പ്രവർത്തകരെ ആക്രമിച്ച ആറ് എസ്.ഡി.പി.ഐക്കാർ അറസ്റ്റിൽ

text_fields
bookmark_border
ലീഗ് പ്രവർത്തകരെ ആക്രമിച്ച ആറ് എസ്.ഡി.പി.ഐക്കാർ അറസ്റ്റിൽ
cancel
Listen to this Article

തളിപ്പറമ്പ്: ചപ്പാരപ്പടവിലും ഏര്യത്തും മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കുകയും കാർ അടിച്ചുതകർക്കുകയും ചെയ്ത കേസിൽ ആറ് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മുസ്‌ലിം ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

തളിപ്പറമ്പ് സ്വദേശി പി.കെ. മുഹമ്മദ് ഷബീബ് (22), പരിയാരം സ്വദേശികളായ കെ. മുഹമ്മദ് മുസ്തഫ (22), പി.കെ. ഷാജഹാൻ (23), പാണപ്പുഴ സ്വദേശി മുഹമ്മദ് ഷഫീഖ് (21), ആലക്കാട് സ്വദേശി കെ. റഷീദ് (21), ഏര്യം സ്വദേശി മുഹമ്മദ് ഫഹദ് (24) എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏര്യത്ത് പരസ്യമായി ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് എസ്.ഡി.പി.ഐ സംഘം മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് പരാതി. ഞായറാഴ്ച പകല്‍ ഏര്യം കണ്ണങ്കൈയിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എം. അനസിനെയാണ് മൂന്നംഗ എസ്.ഡി.പി.ഐ സംഘം ആദ്യം ആക്രമിച്ചത്.

കണ്ണങ്കൈ ഫുട്ബാള്‍ ഗ്രൗണ്ടിന് സമീപത്തുനിന്നും ഒരു സംഘം യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ അനസിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലാക്കി രാത്രി തിരികെ മടങ്ങിയ മുസ്‍ലിം ലീഗ് നേതാക്കളെ വാഹനം വഴിയില്‍ തടഞ്ഞും എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. രാത്രി ചപ്പാരപ്പടവ് -തുയിപ്ര - ചെമ്മിണിച്ചൂട്ട റോഡിലായിരുന്നു അക്രമം. ഈ അക്രമത്തിൽ നാല് മുസ്‌ലിം ലീഗ് നേതാക്കൾക്കും പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും അക്രമികൾ തകര്‍ത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlsdpiattack case
News Summary - Six SDPI men arrested for attacking League activists
Next Story