Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightവാടക ആര് നൽകും?

വാടക ആര് നൽകും?

text_fields
bookmark_border
rent
cancel
camera_alt

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരിങ്ങത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ്

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിന്റെ വാടക വർഷങ്ങളായി നൽകാത്തതിനെതിരെ ആക്ഷേപം. സെക്ഷൻ ഓഫിസ് തുടങ്ങി ആദ്യ രണ്ട് വർഷം കെട്ടിടത്തിന് നഗരസഭയാണ് വാടക നൽകിയത്. ഇത് സംബന്ധിച്ച് ഓഡിറ്റിൽ പരാമർശം വന്നതോടെയാണ് വാടക നൽകുന്നത് നഗരസഭ നിർത്തിയത്.

പിന്നീട് കെ.എസ്.ഇ.ബിയും നഗരസഭയും വാടക നൽകാൻ വിസമ്മതിക്കുകയാണ്. ചൊക്ലി ഓഫിസ് വിഭജിച്ചാണ് 2016 മാർച്ചിൽ പെരിങ്ങത്തൂർ സെക്ഷൻ ഓഫിസ് ആരംഭിച്ചത്. നഗരസഭ വാടക നൽകാതെ ഉടമയുടെ കെട്ടിട നികുതിയിനത്തിൽ വക കൊള്ളിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

എന്നാൽ, വാടകരഹിതമായി സെക്ഷൻ ഓഫിസ് അനുവദിക്കുമെന്നും സ്വന്തം കെട്ടിടം പണിയാൻ 10 സെന്റ് സ്ഥലം അനുവദിക്കാമെന്നും നഗരസഭ ഔദ്യോഗികമായി കെ.എസ്.ഇ.ബിക്ക് രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് പെരിങ്ങത്തൂരിൽ സെക്ഷൻ ഓഫിസ് അനുവദിക്കാൻ തയ്യാറായതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. ആരോട് വാടകയ്ക്ക് ചോദിക്കണമെന്ന ആശങ്കയിലാണ് കെട്ടിടയുടമ .

കെട്ടിടത്തിലെ ഒന്നാം നിലയിൽ സെക്ഷൻ ഓഫിസും താഴത്തെ നിലയിൽ കടകളും പ്രവർത്തിക്കുന്നു. പെരിങ്ങത്തൂരിൽ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫിസിന് സ്വന്തം കെട്ടിടം പണിയണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebrentelectric section office
News Summary - Who will pay the rent
Next Story