Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightകോടാലി വീണു; ആ...

കോടാലി വീണു; ആ നന്മമരത്തിനും

text_fields
bookmark_border
കോടാലി വീണു; ആ നന്മമരത്തിനും
cancel
camera_alt

വെള്ളൂർ ആലിൻകീഴ് എന്ന പേരിന് കാരണക്കാരിയായ ആൽമുത്തശ്ശിയുടെ ശാഖകൾക്കുമേൽ കോടാലി വീണപ്പോൾ

പയ്യന്നൂർ: ഒരുഗ്രാമത്തിെൻറ സ്ഥലനാമത്തെ അടയാളപ്പെടുത്തിയ നന്മമരം ഇനി ഓർമയുടെ തണലിൽ. വെള്ളൂർ ആലിൻകീഴ് എന്ന സ്ഥലനാമത്തിന് കാരണക്കാരിയായ ആൽമുത്തശ്ശിയാണ് ദേശീയപാത വികസനത്തിെൻറ പേരിൽ വധശിക്ഷക്ക് വിധേയയായത്. ലക്ഷങ്ങൾക്ക് തണൽ വിരിച്ച മരമുത്തശ്ശിക്കുമേൽ മഴു വീണപ്പോൾ ഒരു ദേശത്തിെൻറ ചരിത്രത്തിന് കൂടിയാണ് അന്ത്യം കുറിച്ചത്.

ഗ്രാമത്തിന് 'ആലിൻ കീഴിൽ' എന്ന വിളിപ്പേരു നൽകി നാലോളം തലമുറകൾക്ക് തണലേകിയ കൂറ്റൻ ആൽമരത്തിെൻറ വിയോഗം നാട്ടുകാർക്ക് സ്വന്തം കുടുംബാംഗത്തിെൻറ മരണംപോലെ വേദനാജനകമാണ്. കടന്നുപോയ തലമുറകളുടെ പരിസ്ഥിതി സ്നേഹത്തിെൻറ അടയാളം കൂടിയാണ് ഈ വൃക്ഷ മുത്തശ്ശി. മരങ്ങളെയും അതിലെ ജീവജാലങ്ങളെയും രക്ഷിക്കുന്നതിന് മരങ്ങൾക്കു ആചാര പെരുമ കൽപിച്ചു നൽകാറുണ്ട്. എന്നാൽ, പാതയോരത്ത് വൃക്ഷായുസ്സ് മുഴുവൻ തണലും തണുപ്പും നൽകിയ മരത്തിന് ആചാരവും തുണയായില്ല.

മരം മുറിക്കുന്നതിന് മുമ്പ് മരത്തോട് സമ്മതം വാങ്ങുന്ന ചടങ്ങ് മുൻകാലങ്ങളിൽ പതിവായിരുന്നു. പരിസ്ഥിതി പ്രവർത്തകനായ പയ്യന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.സി. സതീശൻ മാസ്റ്റർ വിദ്യാർഥികളുമായി ആലിൻകീഴിലെത്തി പ്രതീകാത്മകമായി സമ്മതം വാങ്ങുന്ന ചടങ്ങ് ഏതാനും മാസം മുമ്പ് നിർവഹിച്ചിരുന്നു. ഇതിനു പുറമെ പകരം മരംവെച്ചു സംരക്ഷിക്കാനുള്ള പദ്ധതിയും വിദ്യാർഥികൾ തയാറാക്കിയിട്ടുണ്ട്.

വികസനത്തിന്‌ മരങ്ങൾ മുറിക്കുമ്പോൾ പകരമായി ഇരട്ടിയെങ്കിലും വൃക്ഷതൈകൾ പ്രത്യേകമായി പയ്യന്നൂരിന് സമീപത്തായി െവച്ചുപിടിപ്പിച്ചു വനം ഉണ്ടാക്കിയെടുക്കുക എന്ന ആശയമാണ് പദ്ധതിയിലൂടെ വിദ്യാർഥികൾ മുന്നോട്ടുവെക്കുന്നത്. ദേശീയപാത അധികൃതർ ഇതിനു തയാറാവാത്ത സാഹചര്യത്തിലാണ് ദൗത്യം വിദ്യാർഥികൾ ഏറ്റെടുക്കുന്നത്. ആലിൻകീഴിൽ ബസ് കാത്തിരിക്കുന്നവർക്ക് തണലായിരുന്നു തറകെട്ടി സംരക്ഷിച്ച വൻമരം. ഇതിനുപുറമെ ആയിരക്കണക്കിന് പറവകൾക്കും ഇതര ജന്തുജാലങ്ങൾക്കും ഭക്ഷ്യസുരക്ഷയൊരുക്കി. ഇവയെല്ലാം ഇനി പുതിയ മേച്ചിൽപുറം തേടണം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ദേശീയപാത വികസിപ്പിക്കുമ്പോൾ സർക്കാർ ഭൂമിയിൽനിന്നു മാത്രം മുറിച്ചുമാറ്റപ്പെടുന്നത് ആറായിരത്തിലധികം വൻമരങ്ങളാണ്. ഇതിൽ 90 ശതമാനവും ആൽ, അരയാൽ തുടങ്ങിയ പാരിസ്ഥിതിക പ്രാധാന്യമുള്ളതും മാവ്, പ്ലാവ് തുടക്കിയ ഫലവൃക്ഷങ്ങളുമാണ്. ഇവക്ക് പകരം വെച്ചുപിടിപ്പിക്കണമെന്ന കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ നിർദേശം ഇതുവരെ യാഥാർഥ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banyan tree
News Summary - alinkeezh banyan tree cut down
Next Story