Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ കെട്ടിടാവശിഷ്ടം അപകടക്കെണിയാകുന്നു

text_fields
bookmark_border
ദേശീയപാതയിലെ കെട്ടിടാവശിഷ്ടം അപകടക്കെണിയാകുന്നു
cancel
camera_alt

വേളാപുരം കവലയിൽ

നിർമാണ പ്രവൃത്തി നടക്കുന്ന ദേശീയപാതയിൽ

അപകടക്കെണിയൊരുക്കുന്ന

കെട്ടിടാവശിഷ്ടങ്ങൾ

പാപ്പിനിശ്ശേരി: ദേശീയപാതയിൽ നീക്കം ചെയ്യാത്ത കെട്ടിടാവശിഷ്ടം അപകടക്കെണിയൊരുക്കുന്നു. പാതക്കരികിലെ കെട്ടിടങ്ങൾ പൊളിച്ചപ്പോൾ നീക്കം ചെയ്യാതെ കിടക്കുന്ന വലിയ കോൺക്രീറ്റ് പില്ലറുകളിൽ വാഹനങ്ങൾ ഇടിച്ചുകയറിയാണ് അപകടമുണ്ടാകുന്നത്.

ഏറെ തിരക്കേറിയതും നിരവധി വാഹനാപകടങ്ങളുമുണ്ടാകുന്ന വേളാപുരം കവലയാണ് അപകടമേഖല. കൂടാതെ സമീപത്തെ സീബ്രാ വരകൾ ചേരുന്ന സ്ഥലത്ത് കോൺക്രീറ്റ് മാലിന്യം നിറഞ്ഞതിനാല്‍ കാൽനടക്കാരെയും വലക്കുകയാണ്.

നൂറുകണക്കിന് വിദ്യാർഥികളും യാത്രക്കാരും റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് മാലിന്യക്കൂമ്പാരം തള്ളിനിൽക്കുന്നതായതിനാൽ മുറിച്ചുകടന്നു പോകാൻ മാർഗമില്ല. നിരവധി അപകടങ്ങളാണ് മേഖലയിലുണ്ടാകുന്നത്.

റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ അവശിഷ്ടങ്ങളിൽ തട്ടി വിദ്യാർഥികളും യാത്രക്കാരും വീഴുന്നതും പതിവാണ്. കൂടാതെ പാതക്കരികിൽതന്നെ നിക്ഷേപിച്ച കോൺക്രീറ്റ് തൂണിന്റെ അവശിഷ്ടങ്ങളിൽ തട്ടി ഇരുചക്ര വാഹനങ്ങള്‍ രാത്രി അപകടത്തിൽപെടുന്നതും പതിവാണ്.

നാല് റോഡുകള്‍ കൂടിച്ചേരുന്ന സംഗമ കേന്ദ്രമാണ് വേളാപുരം കവല. കൂടാതെ അതേ സ്ഥലത്ത് ഇരുഭാഗത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാൻഡും നിലവിലുണ്ട്.

അതിനിടയിലാണ് കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരവും നാട്ടുകാരെ ഏറെ വലക്കുന്നത്. അപകടങ്ങൾക്ക് വിനയാകുന്ന കെട്ടിടാവശിഷ്ടം അടിയന്തരമായും നീക്കം ചെയ്യണമെന്നാണ് സമീപ പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaybuilding
News Summary - Building on the national highway is a danger trap
Next Story