Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗതാഗത നിയന്ത്രണ...

ഗതാഗത നിയന്ത്രണ സംവിധാനമില്ല; ചാലോട് ടൗണില്‍ അപകടം തുടര്‍ക്കഥ

text_fields
bookmark_border
ഗതാഗത നിയന്ത്രണ സംവിധാനമില്ല;   ചാലോട് ടൗണില്‍ അപകടം തുടര്‍ക്കഥ
cancel
Listen to this Article

മട്ടന്നൂര്‍: അടുത്തകാലത്തായി സീബ്രാലൈന്‍ വരച്ചിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിലേക്ക് നീങ്ങുന്ന ചാലോട് ടൗണില്‍ അപകടം തുടര്‍ക്കഥയാകുന്നു. ശനിയാഴ്ച പുലര്‍ച്ച ചാലോട് ടൗണില്‍ പിക് അപ് വാനും കാറും കൂട്ടിയിടിച്ച് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ചാലോട് ജങ്ഷനിലായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് പഴവര്‍ഗങ്ങളുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക് അപ് വാനും കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട പിക് അപ് വാന്‍ റോഡിലേക്ക് മറിയുകയും കാര്‍ സമീപത്തെ ഭിത്തിയിലിടിച്ചു നില്‍ക്കുകയുമായിരുന്നു. കാര്‍ യാത്രികരായ രണ്ടുപേര്‍ക്കും പിക് അപ് വാൻ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറും പിക് അപ് വാനും തകര്‍ന്നു. പിക് അപ് വാനിൽനിന്ന് ഓയിലും ഡീസലും റോഡിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് മട്ടന്നൂരില്‍ നിന്ന് അഗ്നിരക്ഷസേന സ്ഥലത്തെത്തി റോഡ് ശുചീകരിച്ചു. മട്ടന്നൂര്‍ പൊലീസും സംഭവ സ്ഥലത്തെത്തി. അഞ്ചരക്കണ്ടി, ഇരിക്കൂര്‍, കണ്ണൂര്‍, മട്ടന്നൂര്‍ ഭാഗങ്ങളില്‍നിന്നു വാഹനങ്ങള്‍ എത്തുന്ന ചാലോട് ജങ്ഷനില്‍ അപകടം പതിവ് സംഭവമാണ്.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെ പോകുന്ന വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് പതിവാണ്. പാര്‍ക്കിങ് സംവിധാനം അപര്യാപ്തമായതും വാഹനങ്ങളുടെ അതിവേഗവും അപകടത്തിനു കാരണമാവുകയാണ്. അപകടം ഒഴിവാക്കാന്‍ ചാലോട് ജങ്ഷനില്‍ ഗതാഗത നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ ഫലം കണ്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsChalodetraffic control system
News Summary - No traffic control system in Chalode town
Next Story