Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനവകേരള സദസ്സ്:...

നവകേരള സദസ്സ്: ചരിത്രം പറയും ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നു

text_fields
bookmark_border
navakerala sadass
cancel
camera_alt

അഴീക്കോട് മണ്ഡലത്തില്‍ സ്ഥാപിച്ച ഇന്‍സ്റ്റലേഷൻ

മന്ത്രി കെ. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്യുന്നു

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിന്റെ വഴിയോരങ്ങളില്‍ ചരിത്രം പറയും ഇന്‍സ്റ്റലേഷനുകൾ. മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായാണ് 18 പ്രചാരണ ഇന്‍സ്റ്റലേഷന്‍ ഒരുക്കുന്നത്. പള്ളിക്കുന്നില്‍ പൂര്‍ത്തിയായ ഇന്‍സ്റ്റലേഷന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു.

അഴീക്കോടിന്റെ ചരിത്രം പുതുതലമുറയെ പരിചയപ്പെടുത്താനാണ് ഇവ ഒരുക്കുന്നത്. പടയാളികള്‍, പീരങ്കി, ബോട്ട്, കുതിരവണ്ടി, യുദ്ധവിരുദ്ധ സ്തൂപം, നെയ്ത്ത് തുടങ്ങിയവക്ക് ശില്‍പികളായ സുരേന്ദ്രന്‍ കൂക്കാനം, രവീന്ദ്രന്‍ പുറക്കുന്ന്, അശോകന്‍ പുറക്കുന്ന്, സുരേഷ് കൂക്കാനം, രാഹുല്‍ കുഞ്ഞിമംഗലം തുടങ്ങിയവരാണ് ജീവന്‍ പകരുന്നത്.

പള്ളിക്കുന്നില്‍ പാഴ്‌വസ്തുക്കളായ കുപ്പി, വീപ്പ, ടയര്‍, പലക, ഉപയോഗശൂന്യമായ വാഹനം തുടങ്ങിയവ ഉപയോഗിച്ച് തെയ്യം, അനൗണ്‍സ്മെന്റ് വാഹനം എന്നിവയുടെ മാതൃകയാണ് ഒരുക്കിയത്. ഹരിതകര്‍മ സേനയില്‍നിന്ന് ശേഖരിച്ച പാഴ് വസ്തുക്കള്‍ കൊണ്ട് ഒരുക്കുന്നതിലൂടെ എല്ലാത്തിനും മൂല്യമുണ്ടെന്ന സന്ദേശവും നല്‍കുകയാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ജനശ്രദ്ധ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ചടങ്ങില്‍ കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, സംഘാടക സമിതി കണ്‍വീനര്‍ ടി.ജെ. അരുണ്‍, കണ്ണൂര്‍ ഗവ. കൃഷ്ണമേനോന്‍ വനിത കോളജ് പ്രിന്‍സിപ്പല്‍ ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Navakerala sadass- History will tell-installation is getting ready
Next Story