Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMuzhappilangadchevron_rightനിർത്തിയിട്ട...

നിർത്തിയിട്ട ഓട്ടോയിൽ ബോംബ്; സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം

text_fields
bookmark_border
നിർത്തിയിട്ട ഓട്ടോയിൽ ബോംബ്; സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം
cancel

മുഴപ്പിലങ്ങാട്: രാഷ്ട്രീയ സംഘർഷമോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്നിരിക്കെ മുഴപ്പിലങ്ങാട്ട് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബു കണ്ടത്തിയതിൽ ദുരൂഹത തുടരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാത്ത യുവാവിെൻറ ഓട്ടോറിക്ഷയിലാണ് ബോംബ് കണ്ടെത്തിയത്. കുളം ബസാറിൽ വർഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന റിജീഷ് ഇപ്പോഴും സംഭവം ഓർക്കുന്നത് പേടിയോടെയാണ്.


വ്യാഴാഴ്ച രാവിലെ പതിവുപോലെ ഓട്ടോയെടുക്കാൻ വന്നപ്പോഴാണ് വണ്ടിയുടെ മുൻ സീറ്റിെൻറ വശത്ത് ബോംബുകണ്ടത്. ബോംബുവെച്ചവരുടെ ഉദ്ദേശ്യം വ്യക്തമല്ല. എന്നാൽ, പ്രശ്നം അതീവ ഗൗരവമുള്ളതാണെന്നും പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും എടക്കാട് പൊലീസ് പറഞ്ഞു. മുഴപ്പിലങ്ങാട്ടെ സ്വൈരജീവിതം തകർക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

ബോംബ് കണ്ടെടുത്ത സംഭവത്തിൽ പൊലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. സുരേഷ് ആവശ്യപ്പെട്ടു. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതിന് പിന്നിലെന്നും എടക്കാട് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുണ്ടായ സംഭവം ലഘൂകരിക്കുന്നത് വൻ ദുരന്തത്തിന് കാരണമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ബോംബ് കണ്ടെടുത്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. യഥാർഥ കുറ്റവാളികളെ കണ്ടെത്തി നാടിെൻറ സമാധാനം നിലനിർത്താൻ അധികാരികൾ തയാറാവണമെന്ന് പ്രസിഡൻറ് ടി.സി. നിബ്രാസ് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombAuto
News Summary - bomb in Auto ; The need for a comprehensive investigation
Next Story