Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാറിലെ കൊല;...

ബാറിലെ കൊല; പ്രതിയുമായി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
ബാറിലെ കൊല; പ്രതിയുമായി തെളിവെടുപ്പ് നടത്തി
cancel
camera_alt

കാട്ടാമ്പള്ളി കൈരളി ബാർ പരിസരത്ത് യുവാവ് കുത്തേറ്റ്

മരിച്ച കേസിലെ പ്രതി നിസാമുമായി പൊലീസ് തെളിവെടുപ്പ്

നടത്തുന്നു

കണ്ണൂര്‍: കാട്ടാമ്പള്ളി കൈരളി ബാറിലെ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപത്തെ ടി.പി. റിയാസ് (43) കുത്തേറ്റുമരിച്ച കേസിലെ പ്രതി ജിം നിസാം എന്ന നിസാമുമായാണ് (42) സംഭവം നടന്ന കൈരളി ബാർ പരിസരത്ത് മയ്യിൽ സി.ഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.

കൃത്യം നടന്ന സ്ഥലവും ആക്രമിച്ചതിന്റെ വിശദാംശങ്ങളും പ്രതി വിവരിച്ചു. കുത്താനുപയോഗിച്ച കത്തി സംഭവം നടന്ന ദിവസം തന്നെ പൊലീസ് സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.

ജൂലൈ 13ന് രാത്രി ബാറിന് പുറത്തുവെച്ച് കുത്തേറ്റ റിയാസ് പിറ്റേ ദിവസം പുലർച്ചെ നാലോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സംഭവശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട നിസാം പലയിടങ്ങളിലായി അഞ്ചു ദിവസം ഒളിവിലായിരുന്നു.

ബുധനാഴ്ച ഉച്ചയോടെ അഴീക്കോട് കപ്പക്കടവിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് സ്വദേശി ടി.പി. നജീബിനെയും അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedEvidenceMurder Bar
News Summary - Murder at the Bar; Evidence was taken with the accused
Next Story