Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതിയെ പീഡിപ്പിച്ച്...

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ
cancel
camera_alt

വിഷ്ണുശങ്കർ

പാപ്പിനിശ്ശേരി: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി അരോളി ഗവ. ഹൈസ്കൂളിന് സമീപത്തെ വിഷ്ണുശങ്കർ ആണ് പിടിയിലായത്. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ വിവാഹിതനാണെന്നകാര്യം മറച്ചുവെച്ച് നിരവധിതവണ പറശ്ശിനിക്കടവിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി.

കേസിൽ വളപട്ടണം എസ്.എച്ച്.ഒ രാജേഷ് മാരാംഗലത്തിെൻറ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഒളിവിൽപോയ പ്രതി ചെന്നൈ, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. അന്ന് മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി പുതിയ നമ്പർ എടുത്ത് ഉപയോഗിച്ചുവരുകയായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് സൈബർ സെൽവഴി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് അരോളിയിലെ മറ്റൊരു ഒളിസ്ഥലത്തുനിന്ന് ഇയാളെ പിടികൂടാൻ സഹായിച്ചത്.

2016ൽ അരോളിയിലെ യുവമോർച്ച പ്രവർത്തകൻ സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണിയാൾ. കഴിഞ്ഞവർഷം ലോക്ഡൗൺ സമയത്ത് ചാരായം വാറ്റിയതിന് പാപ്പിനിശ്ശേരി എക്സൈസ് അന്വേഷിക്കുന്ന കേസിലും അനധികൃത മണൽക്കടത്ത് കേസിലും ഇരുട്ടി‍െൻറ മറവിൽ കക്കൂസ് മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ സവർണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു, സിനോബ്, ശ്രീജിത്ത്, കമലേഷ്, സുഭാഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape cas
News Summary - man arrested for raping girl and making her pregnant
Next Story