Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗുജറാത്ത് ഹൈകോടതി...

ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി മലയാളി

text_fields
bookmark_border
ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി മലയാളി
cancel
camera_alt

നിഖിൽ ശ്രീധരൻ കരിയിൽ

അഞ്ചരക്കണ്ടി: ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി മലയാളി. റിട്ട. ഗുജറാത്ത്‌ ഡിവൈ.എസ്.പിയും അഞ്ചരക്കണ്ടി വെണ്മണൽ സ്വദേശിയുമായ കെ.കെ. ശ്രീധരെൻറയും ടി.എൻ. സാവിത്രിയുടെയും മകൻ നിഖിൽ ശ്രീധരൻ കരിയിലാണ് ജഡ്ജിയായി നിയമിതനാവുന്നത്.

ഗുജറാത്തിൽനിന്ന് പ്രാഥമിക പഠനം കഴിഞ്ഞ നിഖിൽ, ഉഡുപ്പി ലോ കോളജിൽനിന്നാണ് നിയമബിരുദ പഠനം പൂർത്തിയാക്കിയത്. 1997 മുതൽ ഗുജറാത്ത്‌ ഹൈകോടതിയിൽ അഭിഭാഷകനാണ്. മലയാളിയായ നിഖിൽ ഉൾപ്പെടെ മൂന്നുപേരെയാണ് പുതുതായി നിയമിക്കുന്നത്. 1962ലാണ് അഞ്ചരക്കണ്ടി സ്വദേശിയായ ശ്രീധരൻ ഗുജറാത്ത്‌ പൊലീസിൽ ചേർന്നത്.

തുടർന്ന് കുടുംബസമേതം ഗുജറാത്തിലേക്ക് താമസംമാറി. മറ്റൊരു മകനായ രാജീവ് ഗുജറാത്ത്‌ റെയിൽവേ ഉദ്യോഗസ്ഥനാണ്. കൊയിലാണ്ടി സ്വദേശിനി അഡ്വ. സിന്ധുവാണ് നിഖിലിെൻറ ഭാര്യ. എൽഎൽ.ബി വിദ്യാർഥിനി ദേവാംഷി, മോഹിത് എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarath highcourt judgemalayalinikhil kariyil
Next Story