Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightതിരുനാൾ ദിനത്തിൽ...

തിരുനാൾ ദിനത്തിൽ മാഹിയിലേക്ക് ഭക്തജന പ്രവാഹം

text_fields
bookmark_border
തിരുനാൾ ദിനത്തിൽ മാഹിയിലേക്ക് ഭക്തജന പ്രവാഹം
cancel

മാഹി: തീർഥാടക മനസുകളിൽ ഭക്തിയുടെ ചൈതന്യം നിറച്ച് മാഹി സെൻറ് തെരേസ ദേവാലയത്തിലെ പ്രധാന തിരുനാൾ ദിനത്തിൽ ഭക്ത ജനങ്ങളുടെ പ്രവഹമായിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പള്ളിയിൽ അമ്മത്രേസ്യയുടെ ദിവ്യരൂപം വണങ്ങുന്നതിനായി ജാതിമത ദേദമന്യേ ആയിരങ്ങൾ അണിചേർന്നു. കോവിഡ് മാനദണ്ഡം അനുസരിച്ച് മാത്രമായിരുന്നു വണങ്ങുന്നതിന് തീർത്ഥാടകാരെ അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെയും കോഴിക്കോട് രൂപതാ മെത്രാൻ. ഡോ. വർഗീസ് ചക്കാലക്കലിൻ്റെയും കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് നടത്തി. വിശുദ്ധ അമ്മത്രേസ്യയോടുള്ള നൊവേനയും അതിനുശേഷം വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുദ സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമുണ്ടായി.

സാഘോഷ ദിവ്യബലിക്ക് പാരിഷ് പാസ്റ്റർ കൗൺസിൽ അംഗങ്ങളാണ് നേതൃത്വം നൽകിയത്. വൈകിട്ട് ഇടവകയിൽ സേവനം ചെയ്ത് മണ്മറഞ്ഞുപോയ ഫാ. എഡ്വേർഡ് ബ്രിഗാൻസായുടെ സ്മരണയിൽ ദിവ്യബലി അർപ്പിച്ചു. തിരുന്നാൾ ജാഗര ദിനത്തിൽ ഫാ.ആന്റോ മുരിങ്ങാത്തേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടന്നു. വൈകിട്ട് കൊല്ലം രൂപത മെത്രാൻ ഡോ. പോൾ മുല്ലശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിച്ചു.. സെൻറ് മദർ തെരേസാ കുടുംബ യൂണിറ്റ് നേതൃത്വം നല്കി.

തിരുനാൾ കാലത്ത് മാത്രം ദർശിക്കാവുന്ന വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം വൈകിട്ട് ആരംഭിച്ചു. മാഹി ദേശത്തിന്റ പ്ധാന വീഥികളിലൂടെ കടന്നുപോയി 11 മണിക്ക് ദേവാലയത്തിൽ തിരിച്ചു എത്തിച്ചേർന്നു. സഹവികാരി ഫാ ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ,, പാരിഷ് കൗൺസിൽ, കമ്മിറ്റി ഭാരവാഹികൾ, സിസ്റ്റേഴ്സ്, ഇടവക ജനങ്ങൾ നേതൃത്വം നൽകി. തിരുന്നാളിന്റെ പന്ത്രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ ഏഴിന് ദിവ്യബലി ഉണ്ടായിരിക്കും. വൈകീട്ട് ആറിന്. ഫാ. ആന്റോയുടെ മുഖ്യകർമികത്വത്തിൽ സാഘോഷ ദിവ്യബലിയും നൊവേനയുമുണ്ടാകും .ദിവ്യബലിക്കു സെൻറ്. സെബാസ്റ്റ്യൻ കമ്പനി സമൂഹമാണ് നേതൃത്വം നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahe Thirunal
News Summary - Mahe Thirunal
Next Story