Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധ്യമം എജുകഫേ;...

മാധ്യമം എജുകഫേ; സൗജന്യ രജിസ്ട്രേഷൻ തുടരുന്നു

text_fields
bookmark_border
educafe
cancel

കണ്ണൂർ: വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കും മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കും പുതുപുത്തൽ സാധ്യതകൾക്കുമൊപ്പം സഞ്ചരിക്കുന്നതിനായി ഏറെ സവിശേഷതകളോടെ കണ്ണൂരിലെത്തുന്ന മാധ്യമം എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ -എജുകഫേയുടെ സൗജന്യ രജിസ്ട്രേഷൻ തുടരുന്നു.

മെഡിക്കൽ, എൻജിനീയറിങ്ങിൽ തുടങ്ങി പുത്തൻ സാധ്യതകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള കോഴ്സുകളുമായി ബന്ധപ്പെട്ട എല്ലാ മാർഗനിർദേശങ്ങളും വിവരങ്ങളും എജുകഫേയിൽ ലഭ്യമാകും. കൂടാതെ മികച്ച കരിയർ സ്വന്തമാക്കേണ്ടതെങ്ങനെ, അതിൽ എങ്ങനെ വിജയം നേടാം തുടങ്ങിയവയും എജുകഫേയിൽ ചർച്ചയാകും. ഏപ്രിൽ 19, 20 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് ഒരുക്കുന്ന വേദിയിലാണ് എജുകഫേ.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫേയിൽ പങ്കെടുക്കും. വിവിധ കോഴ്സുകളുടെ കൗൺസലിങ് സൗകര്യവും ലഭ്യമാവും. അന്തർദേശീയ എജുക്കേഷനൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും ഇത്തവണ എജുകഫേയിലുണ്ടാകും.

വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകൾ കൂടുതലായി പരിചയപ്പെടുന്നതിനുള്ള അവസരവും എജുകഫേ ഒരുക്കുന്നു. കോമേഴ്‌സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർക്കിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗ നിർദേശങ്ങളാണ് എജൂകഫേയിലൂടെ ലഭ്യമാകുക.

കൂടാതെ വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി നിരവധി സെഗ്മെന്റുകളും ഒരുക്കിയിട്ടുണ്ട്. മോക്ക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും എജുകഫേയിലുണ്ടാകും.

വിദ്യാർഥികളിലുണ്ടാകുന്ന ഓർമക്കുറവ്, ഭയം, മാനസിക സമ്മർദം, പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള മറ്റു മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവക്ക് പരിഹാരവുമായി സൗജന്യ കൺസലിങ് സേവനം ലഭ്യമാകും. പ്രമുഖ സൈക്കോളജിസ്റ്റുകൾ നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. എജുകഫേക്ക് ശേഷവും ഇവരുടെ സേവനം ലഭ്യമാകും.

പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും കരിയർ അനലിസ്റ്റുമായ സഹ്‍ല പർവീൺ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ഖ്യാതി കോസ്റ്റ, മൈൻഡ് ഹാക്കർ സി.എം. മഹ്റൂഫ്, കരിയർ -മോട്ടിവേഷനൽ സ്പീക്കർമാരായ യാസിർ ഖുതുബ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. 10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫേ നടക്കുക.

മാർഗ നിർദേശങ്ങളുമായി ‘സിജി’ ടീം

മികവുറ്റ മാർഗനിർദേശങ്ങളാണ് നമ്മുടെ കരിയറിനെയും മുന്നോട്ടുള്ള കുതിപ്പിനെയും കരുത്തുറ്റതാക്കുന്നത്. ഇത് എഫുകഫേ ഉറപ്പുവരുത്തുന്നു. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വിദ്യാഭ്യാസ -തൊഴിൽ മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന ‘സിജി’ അംഗങ്ങൾ എജുകഫേയിലെത്തും.

സിജി കരിയർ കോഓഡിനേറ്റർ കെ.എം. മുജീബുല്ല, കരിയർ കൺസിലർ നിസാർ പെറുവാഡ് എന്നിവരാണ് എജുകഫേയുടെ ഭാഗമാകുക. വിദ്യാർഥികളുടെ വ്യക്തിത്വ-കരിയർ-നൈപുണ്യ വികസനം ലക്ഷ്യമിട്ടായിരിക്കും സെഷനുകൾ. ഏതു കോഴ്സ് തെരഞ്ഞെടുക്കണമെന്ന് സംശയമുള്ള വിദ്യാർഥികൾക്ക് സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫേയിലുണ്ടാകും.

റോബോട്ടിനെ നിർമിക്കാം, മാറ്റത്തിനൊപ്പം മുന്നേറാം

കഥയായി കേട്ടു വളർന്ന റോബോട്ടുകൾ ഇപ്പോൾ നമുക്കൊപ്പം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ ഇനി നമുക്ക് ഒരു റോബോട്ടി സ്വന്തമായി നിർമിക്കാനും സാധിച്ചാലോ? ഇതിനുള്ള അവസാരവും എജുകഫേ ഒരുക്കുന്നു. താൽപര്യമുള്ള ഏതു പ്രായക്കാർക്കും ‘ആർക്കും റോബോട്ടിനെ നിർമിക്കാം’ എന്ന സെഷനിൽ ഒരു റോബോട്ടിനെ നിർമിച്ചെടുക്കാം.

റോബോട്ടിക്സ് ഒരു കരിയറായി തെരഞ്ഞെടുക്കുന്നത് അത്ര വിദൂര സാധ്യതയല്ലെന്ന് മനസ്സിലാക്കിത്തരുന്നതാണ് ഈ സെഷൻ. റോബോട്ടിനെ നിർമിക്കുന്നത് തത്സമയം കാണിക്കുന്നിനൊപ്പം വേദിയിൽ റോബോട്ടിനെ നിർമിക്കുന്നതിൽ പങ്കാളികളാകുകയും ചെയ്യാം. റോബോട്ടിക്സിൽ വൈദഗ്ധ്യം നേടിയ ജിതിൻ അനു ജോസാണ് ഈ സെഷൻ നയിക്കുക.

കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്സ് തുടങ്ങിയവ ഉപയോഗിച്ച് എങ്ങനെ കഥപറയാം എന്ന സെഷനും ഇതിനൊപ്പമുണ്ടാകും. കഥകളിലെ കഥാപാത്രങ്ങളെ സാങ്കേതിക വിദ്യകളിലൂടെ സൃഷ്ടിച്ചെടുത്ത് കഥ പറയുന്നതെങ്ങനെയെന്നാണ് ഈ സെഷനിലൂടെ അവതരിപ്പിക്കുക.


രജിസ്ട്രേഷനും പ്രവേശനവും സൗജന്യം

സ്റ്റാൾ, സ്പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsEducafeMadhyamam
News Summary - Madhyamam educafe-Free registration continues
Next Story