Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകന്നുകാലികളിൽ ചർമമുഴ...

കന്നുകാലികളിൽ ചർമമുഴ രോഗം പടരുന്നു

text_fields
bookmark_border
കന്നുകാലികളിൽ ചർമമുഴ രോഗം പടരുന്നു
cancel
camera_alt

രോഗം ബാധിച്ച പശു

കേളകം: ക്ഷീരകർഷകരെ ആശങ്കയിലാക്കി കന്നുകാലികളിലെ ചർമമുഴ രോഗം പടരുന്നു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽപെട്ട ക്ഷീരകർഷകരുടെ കന്നുകാലികളിലാണ് രോഗം പടരുന്നതായി റിപ്പോർട്ട്. ലംപി സ്കിൻ ഡിസീസ് എന്നറിയപ്പെടുന്ന രോഗമാണ് ഈ പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്തത്. രണ്ടുമാസം മുമ്പ് കേളകം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ രോഗം കണ്ടെത്തിയിരുന്നു. രോഗം വന്ന രണ്ട് പശുക്കൾ ചത്തതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.

പ്രതിരോധ നടപടികളിലൂടെ രോഗവ്യാപനം തടഞ്ഞപ്പോഴാണ് മറ്റിടങ്ങളിൽ രോഗത്തിന്റെ വരവ്. പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറക്കുന്ന ലംപി സ്കിൻ ക്ഷീരമേഖലക്ക് വലിയ വെല്ലുവിളിയാണ്. കാർഷികത്തകർച്ചയിലും കോവിഡ് പ്രതിസന്ധിയിലും കൂടുതൽ കർഷകർ ക്ഷീരമേഖലയിലേക്ക് തിരിയുമ്പോഴാണ് പശുക്കളുടെ ജീവൻതന്നെ അപകടത്തിലാക്കുന്ന രോഗം റിപ്പോർട്ട് ചെയ്യുന്നത്.

കന്നുകാലികളുടെ ത്വക്കിന് മുകളിൽ മുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീടിത് പൊട്ടി വ്രണങ്ങളായി മാറുകയുമാണ്. രക്തസ്രാവവും ദുർഗന്ധവുമുണ്ട്. ത്വക്കിനൊപ്പം ദഹന, ശ്വസനവ്യൂഹങ്ങളെയും ലംപി സ്കിൻ വൈറസ് ബാധിക്കും. കറവപ്പശുക്കളിലും ഗർഭവതികളായ പശുക്കളിലും കിടാരികളിലും രോഗസാധ്യത കൂടുതലാണ്.

ഒന്നിന് രോഗം വന്നാൽ വളരെപ്പെെട്ടന്ന് മറ്റു കന്നുകാലികളിലേക്ക് പകരും. പ്രതിരോധ കുത്തിവെപ്പും ആന്റിബയോട്ടിക്കുമാണ് ചികിത്സ. മൃഗങ്ങളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകരില്ല. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കിൽനിന്ന് അടരുന്ന വ്രണശൽക്കങ്ങളിലും ഉമിനീരിലും മൂക്കിൽനിന്നും കണ്ണിൽനിന്നുമുള്ള സ്രവത്തിലും പാലിലും ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. അമ്മയിൽനിന്ന് കിടാവിലേക്ക് പാൽ വഴിയും രോഗം പകരും.

ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയും വൈറസ് വ്യാപനം നടക്കും. ഉയർന്ന പനി, പാലുൽപാദനം ഗണ്യമായി കുറയൽ, തീറ്റ മടുപ്പ്, മെലിച്ചിൽ, കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പ്, വായിൽനിന്ന് ഉമിനീർ പതഞ്ഞൊലിക്കൽ, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ.

രോഗം പടരാതിരിക്കാൻ പ്രദേശങ്ങളിലെ കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. ഗോട്ട് പോക്സ് വാക്സിനാണ് പ്രതിരോധ കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diseasecattlespreading
News Summary - Scabies is spreading in cattle
Next Story