Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightആറളം വനാതിർത്തിയിൽ...

ആറളം വനാതിർത്തിയിൽ തൂക്കു വൈദ്യുതിവേലി; നടപടികൾ ആരംഭിച്ചതായി കേളകം പഞ്ചായത്ത്

text_fields
bookmark_border
hanging bridge
cancel

കേളകം: കാട്ടാനയെ പ്രതിരോധിക്കാന്‍ ആറളം വനാതിർത്തിയിൽ തൂക്കുവൈദ്യുതി വേലി സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചതായി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അറിയിച്ചു. ആദ്യഘട്ടത്തിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളയഞ്ചാലിൽ വേലി സ്ഥാപിക്കും.

നിലവിൽ ആറളം വനാതിർത്തിയിലെ വളയഞ്ചാൽ മുതൽ കരിയംകാപ്പ് വരെ പത്ത് കിലോമീറ്റർ മാത്രമാണ് ആനമതിൽ പൂർത്തിയായത്. അവശേഷിച്ച കരിയംകാപ്പ് മുതൽ രാമച്ചി, ശാന്തിഗിരി, പാലുകാച്ചി, പന്നിയാംമല, അമ്പായത്തോട്, പാൽചുരം വരെ വനാതിർത്തികൾ തുറന്നുകിടക്കുന്നതിനാൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയുന്നതിന് ആദ്യഘട്ടത്തിൽ തൂക്കുവൈദ്യുതി വേലി സ്ഥാപിക്കുകയാണ് ലക്ഷ്യം.

നിലവിൽ ആന മതിൽ പൂർത്തിയായ കരിയംകാപ്പ് മുതൽ രണ്ടര കിലോമീറ്റർ വനാതിർത്തി പ്രദേശത്തെ കൃഷിയിടങ്ങളോട് ചേർന്ന് തൂക്ക് വേലി സ്ഥാപിക്കാൻ നടപടി ആവശ്യപ്പെട്ട് വനം വകുപ്പിന് കത്ത് നൽകിയതായും പദ്ധതി നടപ്പാക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയുമാണ് ലക്ഷ്യമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ചീങ്കണ്ണിപുഴയിലൂടെ കാട്ടാനകൾ സഞ്ചരിക്കുന്നത് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. പുഴ കടന്ന് ആന മതിലും തൂക്ക് വൈദ്യുതി വേലിയും തകർത്ത് കാട്ടാനകൾ വളയഞ്ചാൽ, കാളിക്കയം, അണുങ്ങോട് പ്രദേശങ്ങളിൽ കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ നിസ്സഹായരായി നെടുവീർപ്പിടുകയാണ് മലയോര കർഷകർ.

37 കോടി രൂപ ചെലവിൽ ആറളം ഫാമിൽ ആനമതിൽ നിർമാണം ആരംഭിക്കുന്നതോടെ ഫാമിലും പുനരധിവാസ ബ്ലോക്കുകളിലും തമ്പടിച്ചിട്ടുള്ള എഴുപതോളം കാട്ടാനകൾ ചീങ്കണ്ണിപ്പുഴയോരത്തേക്ക്ആന മതിൽ ഇല്ലാത്ത കരിയം കാപ്പ് വഴി ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാനുള്ള പ്രതിരോധവേലി നിർമിക്കുകയാണ് ലക്ഷ്യം.

ശാശ്വത പരിഹാരമായി ആനമതിൽ നിർമാണം നടക്കും വരെ താൽക്കാലിക പരിഹാരമായി വേലി സ്ഥാപിച്ച് നിരീക്ഷണത്തിനായി വനപാലകരെ നിയമിക്കണമെന്നും കർഷകരും കർഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aralamhanging bridgeelectric bridge
News Summary - Hanging electric bridge on Aralam forest border-Kelakam Panchayat has started the process
Next Story