Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിയെ ഇരിട്ടിയിലെത്തിച്ച് തെളിവെടുത്തു

text_fields
bookmark_border
വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിയെ ഇരിട്ടിയിലെത്തിച്ച് തെളിവെടുത്തു
cancel
camera_alt

ശ്യാംജിത്തിനെ ഇരിട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

ഇരിട്ടി: വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്തിനെ ഇരിട്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി ഉണ്ടാക്കാനുള്ള സാമഗ്രികള്‍ വാങ്ങിയ ഇരിട്ടിയിലെ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

ഈ മാസം 22ാം തീയതിയാണ് മൊകേരി വള്ള്യായിലെ കണ്ണച്ചംകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ മാനന്തേരി താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്ത് കൊലപ്പെടുത്തിയത്. പ്രതി പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് പ്രതി റിമാന്‍ഡിലാവുകയും പിന്നീട് തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശനിയാഴ്ച 11.30 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയും ചെയ്തു.

തുടര്‍ന്നാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡിയില്‍ വിട്ട പ്രതിയുമായി പൊലീസ് വെള്ളിയാഴ്ച തന്നെ തെളിവെടുപ്പ് തുടങ്ങി. പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

കൃത്യത്തിനുപയോഗിച്ച കത്തി നിർമിക്കാന്‍ ഉപയോഗിച്ച ഉപകരണം വാങ്ങിയ ഇരിട്ടിയിലും എത്തിച്ചു. ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെ ശുഭ ഹാർഡ് വേസിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ ശ്യാംജിത്ത് ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vishnu Priya murder case-Accused was brought to court and evidence was taken
Next Story