Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightസ്വത്തുതർക്കം:...

സ്വത്തുതർക്കം: സഹോദരിമാർ ചേർന്ന് സഹോദര ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
സ്വത്തുതർക്കം: സഹോദരിമാർ ചേർന്ന് സഹോദര ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു
cancel
camera_alt

ഭർതൃസഹോദരിമാരുടെ വെട്ടേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പ ജോൺ

ഇരിട്ടി: സഹോദരിമാർ ചേർന്ന് സഹോദരെൻറ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. ഉളിക്കൽ കല്ലുവയൽ റോഡിലെ താമസക്കാരനായ കളരിക്കൽ ജോസാണ് തെൻറ ഭാര്യ പുഷ്പ ജോണിനെ (46) തെൻറ രണ്ട് സഹോദരിമാർ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചതായി ഉളിക്കൽ പൊലീസിൽ പരാതി നൽകിയത്. വെട്ടുകത്തികൊണ്ട് തലക്ക് മാരകമായി മുറിവേറ്റ ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇരിട്ടിയിലെ തന്നെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു ആക്രമണം. സഹോദരിമാരായ മണിക്കടവിലെ മെറ്റി, ഷീന സെനിത്ത് എന്നിവർ ചേർന്ന് തെൻറ വീട്ടിൽ മക്കളുടെ മുന്നിലിട്ട് വാക്കത്തികൊണ്ട് വെട്ടുകയും നെഞ്ചിനും മറ്റും ചവിട്ടുകയായിരുന്നു എന്നും ജോസ് പറഞ്ഞു. വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന മക്കളെയും ഇവർ ചവിട്ടിയും തല്ലിയും ഉപദ്രവിച്ചു.

കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഈ സമയം ജോസ് സ്‌കൂളിൽ പോയിരിക്കുകയായിരുന്നു. ഫോൺ വിളിച്ചുപറഞ്ഞതനുസരിച്ച് വീട്ടിലെത്തുമ്പോഴേക്കും സഹോദരിമാർ രണ്ടു പേർ സ്‌കൂട്ടറിൽ സ്ഥലം വിട്ടു. വീട്ടിനകത്ത് ചോരയിൽ കുളിച്ചുകിടന്ന പുഷ്പ ജോണിനെ ഉടൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് ജോസ് പറഞ്ഞു.

സ്വത്തുതർക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പറയുന്നു. ഇതിനുമുമ്പ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിെൻറ പേരിൽ കഴിഞ്ഞ സെപ്റ്റംബർ 17ന് ഉളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നതായും ഇതിൽ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും ജോസ് പറഞ്ഞു. ഇപ്പോഴത്തെ തെൻറ പരാതിയിൽ ഉളിക്കൽ പൊലീസ് ആശുപത്രിയിലെത്തി പുഷ്പ ജോണിെൻറ മൊഴിയെടുത്തു. വിദ്യാർഥികളായ പിഞ്ചുമക്കളുടെ മുന്നിലിട്ടു അക്രമം നടത്തിയതിനും അവരെ ഉപദ്രവിച്ചതിനും ചൈൽഡ് ലൈനിൽ പരാതി നൽകിയതായും ജോസ് പറഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Property Disputeattack
News Summary - Property Dispute: Sisters attack brother's wife
Next Story