Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.കെ. രാഗേഷി‍ൻെറ...

കെ.കെ. രാഗേഷി‍ൻെറ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അനധികൃത നിയമനത്തിന് നീക്കം

text_fields
bookmark_border
kk ragesh
cancel

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷി‍െൻറ ഭാര്യെയ കണ്ണൂർ സർവകലാശാലയിൽ യു.ജി.സി യോഗ്യതകൾ മറികടന്ന് അസോസിയേറ്റ് പ്രഫസറാക്കാൻ തിരക്കിട്ട നീക്കം. നിലവിലെ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ നവംബർ 23ന് കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് തസ്തികയിലേക്കുള്ള ഇൻറർവ്യൂ നടത്താനാണ് തീരുമാനം. യോഗ്യത ഇല്ലാത്ത ഇവരെ ഇൻറർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂർ വൈസ് ചാൻസലർക്കും നിവേദനം നൽകി.

മുമ്പ് എ.എൻ. ഷംസീർ എം.എൽ.എയടക്കമുള്ള സി.പി.എമ്മി‍െൻറ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസി. പ്രഫസർ നിയമനം നടത്താനുള്ള നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ ഒരുപടി മുകളിൽ അസോസിയേറ്റ് പ്രഫസറായി നേരിട്ട് നിയമിക്കാൻ നീക്കം നടക്കുന്നത്.

2021 നവംബർ 12വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസംതന്നെ വി.സി നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് രാഗേഷി‍െൻറ ഭാര്യ ഉൾപ്പെടെ ആറു പേരുടെ ഹ്രസ്വപട്ടികയാണ് ഇൻറർവ്യൂവിന് തയാറാക്കിയിരിക്കുന്നത്.

അസോസിയേറ്റ് പ്രഫസർക്ക് ഗവേഷണ ബിരുദവും എട്ടുവർഷം അസി. പ്രഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യതയായി യു.ജി.സി നിശ്ചയിച്ചത്. 2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ്, സർവിസിലിരിക്കെ മൂന്നു വർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പി.എച്ച്ഡി ബിരുദം നേടിയത്. 2019 മുതൽ രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻറ് സർവിസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലും ജോലി ചെയ്തിരുന്നു.

2018ലെ യു.ജി.സി നിയമപ്രകാരം അസോ. പ്രഫസർ, പ്രഫസർ നിയമനങ്ങൾക്ക് ഗവേഷണബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപനപരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സ്റ്റുഡൻസ് സർവിസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ ഇക്കാലയളവും അധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ, ഈ കാലയളവുകൾ മുഴുവനും അധ്യാപനപരിചയമായി കണക്കിലെടുത്താണ് പ്രിയയെ ഇൻറർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത്. ചട്ടപ്രകാരം എട്ടു വർഷത്തെ അധ്യാപന പരിചയം വേണ്ട ഇവർക്ക് നാല് വർഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളെതന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.K. RageshKannur University
News Summary - illegal appointment for K.K. Ragesh's wife at Kannur University
Next Story