Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുഴ കവർന്ന മലയോര ഹൈവേ ബലപ്പെടുത്തൽ മന്ദഗതിയിൽ
cancel
camera_alt

തോണിക്കടവിനുസമീപം മലയോര ഹൈവേ പുഴയിലേക്കിടിഞ്ഞ ഭാഗത്ത് പണി തുടങ്ങിയപ്പോൾ

Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഴ കവർന്ന മലയോര ഹൈവേ...

പുഴ കവർന്ന മലയോര ഹൈവേ ബലപ്പെടുത്തൽ മന്ദഗതിയിൽ

text_fields
bookmark_border

ശ്രീകണ്ഠപുരം: മലയോര ഹൈവേയിൽ പയ്യാവൂരിനും ഉളിക്കലിനും ഇടയിൽ മുണ്ടാനൂർ എസ്‌റ്റേറ്റിന് സമീപം പുഴയിലേക്കിടിഞ്ഞ ഭാഗം പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തി മന്ദഗതിയിൽ. ഹൈവേ ഇടിഞ്ഞ് ഒരുവർഷത്തിനുശേഷമാണ് കഴിഞ്ഞ ആഗസ്റ്റിൽ പുനഃസ്ഥാപിക്കൽ പണി തുടങ്ങിയതെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണുള്ളത്. 2020 ആഗസ്റ്റ് 10നാണ് കാലവർഷത്തിൽ ഹൈവേ പുഴയെടുത്തത്. റോഡ് പിളർന്ന് വൻ അപകടക്കെണിയായതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി പോകുന്നത് അപകടം വിളിച്ചുവരുത്തിയതോടെ ഗതാഗതം തിരിച്ചുവിട്ടിരുന്നു.

ചെറുവാഹനങ്ങൾപോലും അപകടഭീതിയിലാണ് ഇതുവഴി പോകുന്നത്. ഇവിടെ പണി നടത്തി ഗതാഗതയോഗ്യമാക്കാത്തത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് ഒരു വർഷത്തിനുശേഷം സർക്കാർ നിർദേശം വന്നതോടെ, നേരത്തെ പണി നടത്തിയ ഊരാളുങ്കൽ സൊസൈറ്റി റോഡ് പുനഃസ്ഥാപിക്കൽ പ്രവൃത്തി തുടങ്ങിയത്. റോഡിലെ തകർന്ന ഭാഗത്തെ ടാറിങ്ങും മണ്ണും നീക്കം ചെയ്യൽ പ്രവൃത്തിയാണ് ആദ്യം നടത്തിയത്. പിന്നാലെ

അടിഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ തെങ്ങിൻതടികൾ നിരത്തി മണ്ണിട്ടുറപ്പിക്കുന്ന കോക്കനട്ട് പൈലിങ്ങും നടത്തി. യന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയാണ് ഈ പ്രവൃത്തി നടത്തിയത്. ഇത് പൂർത്തിയായിട്ടില്ല. കഴിഞ്ഞ വർഷം ഇവിടെ ഭൂമി കുഴിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ശാസ്ത്രീയ അഭിവൃദ്ധിപ്പെടുത്തൽ നടത്തുന്നത്. ഇവിടെ മീറ്ററുകളോളം നീളത്തിൽ റോഡ് പിളർന്ന് പുഴ ഭാഗത്തേക്ക് തെന്നിമാറിയ അപകടക്കാഴ്ചയാണുണ്ടായത്. മൂന്ന് വർഷത്തോളമായി കാലവർഷം കനക്കുമ്പോൾ റോഡ് തകരുന്നതും പുഴയോരം ഇടിയുന്നതും പതിവാണ്. മലവെള്ളപ്പാച്ചിലിൽ മലയോര ഹൈവേയിൽ മുണ്ടാന്നൂരിനും തോണിക്കടവിനും ഇടയിലാണ് പുഴ റോഡിനെ കവരുന്നത്. എന്നിട്ടും അധികൃതർ ഈ ഭാഗം ശാസ്ത്രീയമായി ബലപ്പെടുത്താൻ തയാറായിരുന്നില്ല. വൻ അപകടക്കെണിയായതോടെയാണ് ഒടുവിൽ കണ്ണ് തുറന്നത്. റോഡ് ബലപ്പെടുത്തി പഴയ സ്ഥിതിയിലാക്കാൻ ഏറെ പണിയുണ്ട്.

ഒപ്പം പുഴയോര ഭാഗത്ത് ശാസ്ത്രീയ ഭിത്തി ഒരുക്കണം. അടിഭാഗം കുഴിച്ച് കോൺക്രീറ്റ് ചെയ്താണ് ഭിത്തി നിർമിക്കുക. വെള്ളം ഉള്ളതിനാൽ പ്രവൃത്തി നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യമുണ്ട്. എങ്കിലും വേഗത്തിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം. അപകടത്തെ തുടർന്ന് പയ്യാവൂർ ഭാഗത്തുനിന്നും ഉളിക്കൽ -ഇരിട്ടി ഭാഗങ്ങളിലേക്ക് പോകേണ്ടുന്ന വാഹനങ്ങൾ ചമതച്ചാൽ -വാതിൽമട -മുണ്ടാനൂർ വഴിയാണ് കടത്തിവിട്ടിരുന്നത്. ബദൽ മാർഗമായ റോഡിന് വീതിക്കുറവും വളവും ഉള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി എളുപ്പത്തിൽ കടന്നുപോകാനാവില്ല.

വേഗത്തിൽ പണി പൂർത്തിയാക്കി മലയോര ഹൈവേയിൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ശാസ്ത്രീയമായുള്ള അഭിവൃദ്ധിപ്പെടുത്തലാണ് ഇവിടെ നടക്കുന്നതെന്നും മഴ കാരണമാണ് പണി വൈകിയതെന്നും ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി എൻജിനീയർ കെ.ടി.കെ. അജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsHill highway
News Summary - Hill highway strengthening slows
Next Story