Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആ വെടിയൊച്ച ഇപ്പോഴും...

ആ വെടിയൊച്ച ഇപ്പോഴും മുഴങ്ങുന്നുണ്ട്...

text_fields
bookmark_border
ആ വെടിയൊച്ച ഇപ്പോഴും മുഴങ്ങുന്നുണ്ട്...
cancel

തലശ്ശേരി: ബ്രിട്ടീഷ്‌ പൊലീസുമായി ജനങ്ങൾ മുഖാമുഖംനിന്ന പോരാട്ടത്തിന്റെ സ്മരണകളിൽ ജ്വലിച്ചുനിൽക്കുന്ന പ്രദേശമാണ് തലശ്ശേരി കടപ്പുറത്തെ ജവഹർഘട്ട്. 1940 സെപ്‌റ്റംബർ 15ന് അബു മാസ്‌റ്ററും മുളിയിൽ ചാത്തുക്കുട്ടിയും രക്തസാക്ഷികളായി മാറിയ ദിനം. കേരളത്തിലെ ആദ്യ കമ്യൂണിസ്‌റ്റ്‌ രക്തസാക്ഷികളാണിവർ.

1922ലെ ചൗരിചൗരാ സംഭവത്തിനുശേഷം ഇന്ത്യയുടെ സ്വാതന്ത്യസമര പോരാട്ടത്തെ വല്ലാതെ ചുവപ്പിച്ചത് തലശ്ശേരിയിലെ ജവഹർഘട്ട് വെടിവെപ്പ് വാർത്തയായിരുന്നു. 82 വർഷങ്ങൾക്കപ്പുറത്തുനിന്നുള്ള ആ വെടിമുഴക്കം ഇന്നും അറബിക്കടലോരത്തെ ജ്വലിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം രൂപവത്കരിക്കപ്പെട്ട നാളുകൾ. ഇടതുപക്ഷത്തിന് മുൻകൈയുള്ള കെ.പി.സി.സി യുദ്ധത്തിന്റെ കെടുതികൾ ബഹുജന സമരങ്ങളിലൂടെ ചെറുക്കണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതിന്റെ ഭാഗമായി 1940 സെപ്റ്റംബർ 15ന് സാമ്രാജ്യത്വവിരുദ്ധ പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനിച്ചു. തലശ്ശേരി ജവഹർഘട്ടിൽ അന്ന് വൈകീട്ട് പൊതുയോഗം സംഘടിപ്പിക്കാൻ കെ.പി.സി.സി. ആഹ്വാനംചെയ്തു.

പാടില്ലെന്നും അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് എങ്ങുനിന്നെന്നില്ലാതെ ജനം കടപ്പുറത്തെ യോഗസ്ഥലത്തേക്ക് ഒഴുകിയെത്തി. ഈ സമയം തലശ്ശേരിയിലെ ജോയൻറ് മജിസ്ട്രേറ്റും തഹസിൽദാരും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും കോൺഗ്രസ് ഓഫിസിലേക്ക് പാഞ്ഞു. നിരോധനമുള്ളതുകൊണ്ട് യോഗം നടത്തരുതെന്നും ജനത്തോട് പിരിഞ്ഞു പോകാൻ പറയണമെന്നും ആവശ്യപ്പെട്ടു.

നേതാക്കൾ അനുസരിച്ചില്ല. തുടർന്ന് ഓഫിസിലുള്ളവരെ അറസ്റ്റ് ചെയ്തു മാറ്റി. ഓഫിസ് പൂട്ടി കാവൽ ഏർപ്പെടുത്തി. അറസ്റ്റ് നടപടിക്കിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓഫിസ് സെക്രട്ടറി പി.കെ. മാധവനും പി. കൃഷ്ണനും പിൻവശത്ത് കൂടി രക്ഷപ്പെട്ട് ജവഹർഘട്ടിലെത്തി.

ത്രിവർണപതാകയും ചെങ്കൊടിയും ചേർത്തുപിടിച്ചാണ്‌ ജനസഹസ്രങ്ങൾ സ്വാതന്ത്ര്യത്തിനായി പടക്കിറങ്ങിയത്‌. സമരമുഖത്ത‌്‌ ഇതിഹാസം സൃഷ്ടിച്ച പോരാളികൾ മൺമറഞ്ഞെങ്കിലും കെ.പി.ആർ ഗോപാലനും അറാക്കൽ കുഞ്ഞിരാമനും എൻ.ഇ ബാലറാമും വിഷ്‌ണുഭാരതീയനും പാണ്ട്യാല ഗോപാലനും സൃഷ്ടിച്ച സമരവീര്യം ഇന്നും കമ്യൂണിസ്റ്റ് ജനമനസ്സിൽ ആവേശമായുണ്ട്. മഞ്ചുനാഥ റാവുവിന്റെ കോഴിക്കോട്ടെ വസതിയിൽ ചേർന്ന കെ.പി.സി.സി നിർവാഹകസമിതി യോഗമാണ്‌ 1940 സെപ്‌റ്റംബർ 15ന്‌ പ്രതിഷേധദിനം ആചരിക്കാൻ തീരുമാനിച്ചത്‌.

ജവഹർഘട്ടിൽ കോൺഗ്രസ്‌ പതാക നാട്ടി പി.കെ. മാധവൻ പ്രസംഗം തുടങ്ങിയപ്പോഴേക്കും കടലോരം ജനസമുദ്രമായിരുന്നു.

കൊടി പിടിച്ചുവാങ്ങാനുള്ള പൊലീസ്‌ ശ്രമം തടഞ്ഞത്‌ ധീരനായ കത്രു കുഞ്ഞാപ്പു എന്ന ഞാറ്റ്യേല കുഞ്ഞാപ്പുവാണ്‌. പൊലീസുകാരന്റെ തൊപ്പി രോഷാകുലരായ ജനം കടലിലേക്ക്‌ വലിച്ചെറിഞ്ഞു. ലാത്തിച്ചാർജും വെടിവെപ്പുമുണ്ടായി.

ധീര രക്തസാക്ഷികൾ

പി.കെ. മാധവൻ ദേശീയപതാക ഉയർത്തി പ്രസംഗമാരംഭിച്ച ഉടനെ ആയുധധാരികളായ പൊലീസ് വളഞ്ഞു. പ്രകോപിതരായ വളന്റിയർമാർ പൊലീസിനെ പ്രതിരോധിച്ചു. ഏറ്റുമുട്ടലിന്റെ ബഹളം-പൊലീസിന്റെ ക്രൂര മർദനമേറ്റ് നിരായുധരായ വളന്റിയർമാർ പലരും വീണു. ജനത്തിന്റെ കല്ലേറിൽ പൊലീസുകാരും വിറച്ചു. ഏതാനും പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. തുടർന്നായിരുന്നു വെടിവെച്ചത്. മമ്പറം പാതിരിയാട്ടെ അബു മാസ്റ്ററും ചിറക്കുനി പാലയാട്ടെ മുളിയിൽ ചാത്തുക്കുട്ടിയും വെടിയേറ്റ് പിടഞ്ഞുവീണ് മരിച്ചു. പിറന്ന നാടിന്റെ മോചനത്തിനായി പോരാടി ജീവത്യാഗംചെയ്ത ധീരന്മാരുടെ ഓർമകളുറങ്ങുന്ന ജവഹർഘട്ടിൽ ഓരോ സെപ്റ്റംബർ 15 പിറക്കുമ്പോഴും രക്തസാക്ഷിത്വദിനം ആചരിച്ചു വരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Freedom struggleMemmories
News Summary - freedom struggle memmories
Next Story