കൊളക്കാട് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ പണയ തട്ടിപ്പ് നടന്നതായി പരാതി
text_fieldsകണിച്ചാർ: കൊളക്കാട് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ സ്വർണപ്പണയ തട്ടിപ്പ് നടന്നതായി പരാതി.
സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. ആരോപണവിധേയനായ ബാങ്കിലെ ജീവനക്കാരനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇക്കാര്യങ്ങളാവശ്യപ്പെട്ട് തിങ്കളാഴ്ച ബാങ്ക് ഉപരോധിക്കുമെന്നും കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
സി.പി.എം നേതാവിെൻറ മകനായ ജീവനക്കാരൻ ഇടപാടുകാർ പണയംവെച്ച സ്വർണം ലോക്കറിൽനിന്ന് രഹസ്യമായി എടുത്തു വീണ്ടും പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെന്നാണ് പ്രധാന ആരോപണം.
35 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി. വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം സഹകരണ വകുപ്പ് മേധാവികൾക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.