Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഊട്ടുപുര...

ഊട്ടുപുര വൃത്തിയില്ലെങ്കിൽ പൂട്ടുവീഴും

text_fields
bookmark_border
ഊട്ടുപുര വൃത്തിയില്ലെങ്കിൽ പൂട്ടുവീഴും
cancel

കണ്ണൂർ: വൃത്തിയും വെടിപ്പും പാലിച്ച് ഭക്ഷ്യയോഗ്യമായ ഭക്ഷണം നൽകിയില്ലെങ്കിൽ ഹോട്ടലുകളും റസ്റ്റാറന്‍റുകളും പൂട്ടാൻ ഭക്ഷ്യസുരക്ഷ വകുപ്പ് നിർദേശം. 

കാസർകോട്ട് ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗങ്ങളും പരിശോധന ശക്തമാക്കിയിട്ടും ഭക്ഷണശാലകളിൽ ക്രമക്കേട് തുടരുന്ന സാഹചര്യത്തിലാണ് നടപടി.

ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷ ഓഫിസർമാർക്ക് അസി. കമീഷണർ ടി.എസ്. വിനോദ്കുമാർ നിർദേശം നൽകി. ആറുദിവസമായി തുടരുന്ന പരിശോധനയിൽ 25 ഭക്ഷണശാലകളാണ് പൂട്ടാൻ നിർദേശം നൽകിയത്.

ഇതുവരെ 125ലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം, പഴകിയ ഭക്ഷണം, ലൈസൻസില്ലാത്ത പ്രവർത്തനം തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടി.

കണ്ണൂരിൽ വമ്പൻ ഹോട്ടലുകളിലും പഴകിയ ഭക്ഷണം പിടികൂടി. തിങ്കളാഴ്ച നഗരത്തിലെ ഹോട്ടൽ ബ്ലൂനൈൽ, സാഗർ എന്നിവിടങ്ങളിൽനിന്നാണ് കോർപറേഷൻ ആരോഗ്യ വിഭാഗം പഴകിയ ചപ്പാത്തി, ഫ്രൈഡ് റൈസ് എന്നിവ പിടികൂടിയത്.

കാൽടെക്സിലെ സിതാപാനിയിൽനിന്ന് പഴകിയ കോഴിയിറച്ചിയും ബീഫും ന്യൂഡിൽസും പിടിച്ചെടുത്തു. സാധാരണ ഭക്ഷണശാലകളിൽ ഉദ്യോഗസ്ഥർ എത്താറുണ്ടെങ്കിലും വമ്പൻ ഹോട്ടലുകളിൽ പരിശോധന നടക്കാറില്ല.

കോർപറേഷൻ പരിധിയിൽ ജ്യൂസ് കടകളിൽ നടന്ന പരിശോധനയിൽ, ഏപ്രിൽ 30ന് കാലാവധി തീർന്ന പാൽ കണ്ടെത്തി. സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ, ഷവർമ കടകളും രാത്രി പ്രവർത്തിക്കുന്ന ഹോട്ടലുകളും പരിശോധിക്കുന്നുണ്ട്.

ജില്ലയിൽ പഴകിയ ഭക്ഷണം പിടികൂടുന്നത് തുടരുകയാണ്. ഭക്ഷണ പദാർഥങ്ങൾ പാകം ചെയ്തയുടൻ, അനുവദിക്കപ്പെട്ട താപനിലയിൽ സൂക്ഷിക്കണമെന്നും മിച്ചം വന്ന ആഹാരസാധനങ്ങൾ സൂക്ഷിക്കരുതെന്നും നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. നഗരത്തിലെ തട്ടുകടകൾ കേന്ദ്രീകരിച്ചും വൈകീട്ട് പരിശോധന നടക്കുന്നുണ്ട്.

പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹോട്ടലുകളും ബേക്കറികളും അടക്കം 16 ഇടങ്ങളിൽ പരിശോധിച്ചു. പല ഹോട്ടലുകളുടെയും ബേക്കറികളുടെയും പാചകസ്ഥലങ്ങൾ വൃത്തിഹീനമായ ചുറ്റുപാടിലാണെന്ന് കണ്ടെത്തി. കൂടാതെ പഴകിയ എണ്ണ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധിച്ച സ്ഥാപന ഉടമകളോട് ഒരാഴ്ചക്കുള്ളിൽ ആരോഗ്യവകുപ്പ് കണ്ടെത്തിയ അപാകങ്ങൾ പരിഹരിക്കാൻ നിർദേശം നൽകി. ഹോട്ടലുകളും ബേക്കറികളും തദ്ദേശസ്ഥാപന ലൈസൻസ് വാങ്ങിയിട്ടുണ്ടെങ്കിലും പകുതിയോളം സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല. കൂടാതെ ജോലിക്കാർക്ക് ഹെൽത്ത് കാർഡ് ഉപയോഗിക്കാത്തതും കണ്ടെത്തി. പരിശോധനയിൽ മെഡിക്കൽ ഓഫിസർ ഡോ. അനീഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിനേശ് കുമാർ, ഇ. ശ്രീവിദ്യ, കെ. നാരായണൻ എന്നിവർ ഉണ്ടായി.

തലശ്ശേരിയിൽ ഫാസ്റ്റ്ഫുഡ് കട അടപ്പിച്ചു

തലശ്ശേരി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാതെ പ്രവർത്തിച്ച ഫാസ്റ്റ്ഫുഡ് സ്ഥാപനം പൂട്ടിച്ചു.

ചിറക്കരയിൽ പ്രവർത്തിക്കുന്ന ആപ്പി പുട്ട് എന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനമാണ് അടപ്പിച്ചത്. ഈ സ്ഥാപനത്തിലെ അടുക്കള പ്രവർത്തിച്ചിരുന്നത് അടുത്ത വീട്ടിലെ ഷെഡിലാണ്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന അടുക്കളക്ക് ലൈസൻസ് എടുത്തിരുന്നില്ല. സാധനങ്ങൾ വിതരണംചെയ്ത് കച്ചവടം നടത്തിവരുകയായിരുന്ന കടയും പൂട്ടി. ഹെൽത്ത് കാർഡ്, ജലപരിശോധന റിപ്പോർട്ട് എന്നിവയില്ലാതെ മോശം ചുറ്റുപാടിലാണ് ഭക്ഷ്യസാധനങ്ങളുടെ നിർമാണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ യു.കെ. സനൽ കുമാർ, കെ.ഇ. അജിത, ബാബു, ജൂനിയർ ഇൻസ്പെക്ടർ പൂർണിമ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പാനൂരിൽ ഏഴ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്

പാനൂർ: ഭക്ഷണ പദാർഥങ്ങൾ തയാറാക്കുന്നതും സൂക്ഷിക്കുന്നതുമായ വിവിധ സ്ഥാപനങ്ങളിൽ പാനൂർ നഗരസഭ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ പൂട്ടുന്നതിന് നോട്ടീസ് നൽകി. വൃത്തിഹീനമായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നോട്ടീസ് നൽകി. പാനൂർ, പെരിങ്ങളം, കരിയാട് എന്നിവിടങ്ങളിലെ 30 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ജിതേഷ് കുമാർ നേതൃത്വം നൽകി. ജെ.എച്ച്.ഐമാരായ കെ.കെ. രതീഷ്, കുഞ്ഞിക്കണ്ണൻ, എം.പി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.



(തലശ്ശേരിയിൽ ഹോട്ടൽ ഉടമകൾക്കായി വിളിച്ചുചേർത്ത യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി സംസാരിക്കുന്നു)


തലശ്ശേരിയിൽ ഷവർമ കടകൾക്ക് ലൈസൻസിന് പ്രത്യേക മാനദണ്ഡം

തലശ്ശേരി: നഗരത്തിൽ ഫാസ്റ്റ്ഫുഡ് കടകൾ വർധിക്കുന്ന സാഹചര്യത്തിൽ ഷവർമ കടകൾക്ക് ലൈസൻസ് നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം നിർദേശിച്ചു.

രണ്ട് ബർണറുകളുടെ ഷവർമ മെഷീനു മാത്രമേ ഇനി പ്രവർത്തനാനുമതി നൽകുകയുള്ളൂ. പൊടിയും മാലിന്യവും കടക്കാത്ത രീതിയിൽ മൂന്നുവശത്തും ഗ്ലാസ് സ്ഥാപിച്ച് റോഡിന് അഭിമുഖമല്ലാതെ സ്ഥാപിക്കണം.

നിലവിലുള്ള കടകൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകും.

നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ ചേർന്ന ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം.

മയോണൈസ് പോലെയുള്ള സാധനങ്ങൾ സമയബന്ധിതമായി മാത്രം ഉപയോഗിക്കുന്നതിന് നിർദേശം നൽകി.

ബേക്കറികളിലും മറ്റു കടകളിലും ബിരിയാണി പാർസൽ നൽകുന്നത് അനുവദിക്കുകയില്ല. ഇതുസംബന്ധിച്ച് ആരോഗ്യ വിഭാഗം പരിശോധന നടത്തി ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കും.

ഹോട്ടലുകളിലും കൂൾബാറുകളിലും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും ലൈസൻസില്ലാതെയും വൃത്തിഹീനമായ ചുറ്റുപാടിലും പ്രവർത്തിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിലുമാണ് യോഗം വിളിച്ചത്.

ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് ശുചിത്വ മാനദണ്ഡങ്ങളെപ്പറ്റി വിശദീകരിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.ആർ. ജയചന്ദ്രൻ, കെ. ബാബു, വി.കെ. സനൽകുമാർ, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. അച്യുതൻ, പ്രതിനിധികളായ ജയചന്ദ്രൻ, കെ.പി. ഷാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. സാഹിറ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safety
News Summary - food safety raid in kannur
Next Story