Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെൺകുട്ടിയുടെ മരണം:...

പെൺകുട്ടിയുടെ മരണം: പൊലീസ് അന്വേഷണം ഊർജിതമാക്കി

text_fields
bookmark_border
fathima
cancel
camera_alt

ഫാത്തിമ

കണ്ണൂർ: കണ്ണൂർസിറ്റി ഞാലുവയലിൽ പനിബാധിച്ച പെൺകുട്ടി മതിയായ ചികിത്സ കിട്ടിതെ മരിച്ച സംഭവത്തിൽ സിറ്റി പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു. ദാറുൽ ഹിദായത്തിൽ എം.സി. അബ്ദുൽ സത്താറിെൻറയും എം.എ. സാബിറയുടെയും മകൾ എം.എ. ഫാത്തിമ (11) മരിച്ചത്. വൈദ്യസഹായം ലഭ്യമാക്കാതെ മന്ത്രവാദചികിത്സ നടത്തിയതാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ പൊലീസ് കഴിഞ്ഞ ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിതൃസഹോദരെൻറ പരാതിയിലായിരുന്നു നടപടി. ഇതിനെ തുടർന്നാണ് ബന്ധുക്കളെ ചോദ്യംചെയ്തത്. മൂന്ന് ദിവസമായി കലശലായ പനി ഉണ്ടായിരുന്ന ഫാത്തിമയെ ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Policefathima death
News Summary - fathima death: Police questioned the relatives
Next Story