Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൃതദേഹത്തോട്‌...

മൃതദേഹത്തോട്‌ അനാദരവ്‌; കണ്ണൂർ കോർപറേഷനെതിരെ മനുഷ്യാവകാശ കമീഷൻ കേസ്

text_fields
bookmark_border
human right commission
cancel

കണ്ണൂർ: മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചെന്ന പരാതിയിൽ കണ്ണൂർ കോർപറേഷനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോവിഡ്‌ ബാധിച്ച്‌ മരിച്ച തിലാനൂരിലെ അമ്പാടിയുടെ മൃതദേഹത്തോട് അനാദരവ്‌ കാട്ടിയെന്നാണ് കമീഷന് ലഭിച്ച പരാതിയിൽ സൂചിപ്പിച്ചത്. മാങ്ങാട്ടിടം സ്വദേശിയും ഓൾ ഇന്ത്യാ ലോ സ്‌റ്റുഡൻറ്സ്‌ യൂനിയൻ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. സിദ്ധാർഥ്‌ ബാബു ദേശീയ മനുഷ്യാവകാശ കമീഷന്‌ നൽകിയ പരാതിയിലാണ്‌ കേസ്‌.

സംസ്ഥാന മനുഷ്യാവകാശ കമീഷനോട്‌ അന്വേഷണം നടത്തി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. കണ്ണൂർ കോർപറേഷെൻറ പയ്യാമ്പലം ശ്‌മശാനത്തിലെത്തിച്ച അമ്പാടിയുടെ മൃതദേഹം സംസ്‌കരിക്കാൻ തയാറായില്ല. ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിളിച്ചറിയിച്ചിട്ടും മൃതദേഹം സംസ്‌കരിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. രാവിലെ കൊണ്ടുവന്ന മൃതദേഹം രണ്ടു മണിക്കൂറിനുശേഷം കോവിഡ്‌ മാനദണ്ഡപ്രകാരം ഐ.ആർ.പി.സി വളൻറിയർമാരാണ്‌ സംസ്‌കരിച്ചത്‌.

കൗൺസിലറുടെ കത്ത്‌ ലഭിച്ചാലേ മരണം രജിസ്‌റ്റർ ചെയ്യൂവെന്ന്‌ ‌ ശ്‌മശാനത്തിെൻറ ചുമതലയുള്ളയാൾ നിർബന്ധംപിടിച്ചു. കൗൺസിലർ നേരിട്ടെത്തി കത്ത്‌ കൊടുത്തിട്ടും മരണം രജിസ്‌റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. ബന്ധുക്കൾ ബഹളംെവച്ചപ്പോൾ മേയറെ കാണാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur corporationHuman Rights Commissiondisrespect to deadbody
News Summary - Disrespect to the dead body; Human Rights Commission case against Kannur Corporation
Next Story