Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈകോർക്കാം; ഇൗ...

കൈകോർക്കാം; ഇൗ വർണങ്ങൾ മങ്ങാതിരിക്കാൻ

text_fields
bookmark_border
കൈകോർക്കാം; ഇൗ വർണങ്ങൾ മങ്ങാതിരിക്കാൻ
cancel

തളിപ്പറമ്പ്: ശാരീരിക അവശതയും അസുഖങ്ങളും ചിത്രരചനയിലൂടെ മറികടക്കുകയാണ് ഏഴാംമൈലിലെ സി.വി. സുരേന്ദ്രൻ. ചിത്രങ്ങൾ വരച്ച് വിറ്റ് ഉപജീവനം നടത്തുന്ന സുരേന്ദ്ര​െൻറ ജീവിതമാർഗത്തെയും കോവിഡ് ദുരിതത്തിലാക്കി.

എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവരോഗം സുരേന്ദ്രനെ ബാധിക്കുന്നത്. കൈകാലുകൾ തളർന്ന് സംസാരശേഷി നഷ്​ടപ്പെട്ട് വർഷങ്ങളോളം വീട്ടിലെ കൊച്ചുമുറിക്കുള്ളിൽ. പിന്നീട് ചികിത്സയിലൂടെ സംസാരശേഷി തിരിച്ചുകിട്ടി. അതിനിടെ ബലക്കുറവുള്ള കൈവിരലുകൾക്ക് വഴങ്ങുന്ന പേനയുടെ സഹായത്തോടെ വര തുടങ്ങി. പിന്നീട് ചിത്രകലയിലെ മുഴുവൻ സാധ്യതയും ഉപയോഗിച്ചു. വീട്ടിലെ മുറിയിൽനിന്ന് പതിയെ പുറംലോക കാഴ്ചകളിലേക്ക്.

2006ൽ കണ്ണൂർ മുനിസിപ്പൽ ടൗൺഹാളിൽ ചിത്രപ്രദർശനം നടത്തിയിരുന്നു. തുടർന്ന് മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിലുൾപ്പെടെ നിരവധി പ്രദർശനങ്ങൾ നടത്തി. വീണ്ടും രോഗം പിടികൂടിയെങ്കിലും തളരാതെ ചിത്രരചന തുടർന്നു. നിശ്വാസങ്ങൾ തുന്നിയ പുതപ്പ് എന്ന പേരിൽ സുരേന്ദ്ര​െൻറ ജീവിതം ആത്മകഥാരൂപത്തിൽ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്​. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ഭിന്നശേഷിക്കാരിയായ തളിപ്പറമ്പിലെ നിജയെ രണ്ടുവർഷം മുമ്പ് ജീവിതപങ്കാളിയാക്കി. കോവിഡ് സുരേന്ദ്ര െൻറ ജീവിതവൃത്തിയെയും സാരമായി ബാധിച്ചുവെങ്കിലും പ്രതീക്ഷയോടെ വര തുടരുകയാണ് ഈ കലാകാരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently ableddrawing
News Summary - differently abled surendran drawing
Next Story