Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴീക്കൽ തുറമുഖം...

അഴീക്കൽ തുറമുഖം ചരക്കുകപ്പൽ സർവിസിൽ താളപ്പിഴ?

text_fields
bookmark_border
Azhikkal Port freight service
cancel
camera_alt

കഴിഞ്ഞ ജൂലൈ മൂന്നിന് ചരക്കുകപ്പൽ അഴീക്കൽ തീരത്ത് എത്തിയപ്പോൾ (ഫയൽ ചിത്രം)

കണ്ണൂർ: എം.വി ഹോപ് സെവൻ എന്ന ഭീമൻ ചരക്കുകപ്പൽ കഴിഞ്ഞ ജൂലൈ മൂന്നിന് അഴീക്കൽ തീരമണഞ്ഞപ്പോൾ വൻ പ്രതീക്ഷയായിരുന്നു ജില്ലയിലെ വ്യവസായ രംഗത്തുണ്ടായത്. നാലുപതിറ്റാണ്ടിനു ശേഷമാണ് അഴീക്കൽ തുറമുഖത്തേക്കും ഇവിടെനിന്ന് കൊച്ചിയിലേക്കും ചരക്കു ഗതാഗതം പുനരാരംഭിച്ചത്. കൊട്ടിഘോഷിച്ചായിരുന്നു കപ്പലിനെ അന്ന് കണ്ണൂർ വരവേറ്റത്. എന്നാൽ, ആറുമാസം പിന്നിടുമ്പോഴേക്കും ആദ്യ ആവേശമെല്ലാം കെട്ടടങ്ങുകയാണോയെന്ന സംശയം ഉയരുകയാണ്. ദിവസങ്ങളായി അഴീക്കൽ തുറമുഖത്തേക്ക് ചരക്കുകപ്പൽ എത്താത്തതാണ് സംശയം ജനിപ്പിക്കുന്നത്. കണ്ടെയ്നറുകളുടെ കുറവാണ് കാരണമായി അധികൃതർ പറയുന്നത്. അടുത്തമാസം തുടക്കത്തോടെ ചരക്കുഗതാഗതം പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നുണ്ട്.

മുംബൈ ആസ്ഥാനമായ 'റൗണ്ട് ദി കോസ്റ്റ്' കമ്പനിയുടെ കപ്പലാണ് സർവിസ് നടത്തിയിരുന്നത്. കൊച്ചിയിൽനിന്ന് കണ്ണൂരിലെ വ്യാപാരികൾക്ക് ടൈൽസ്, മാർബിൾ എന്നിവ കപ്പലിൽ അഴീക്കലിൽ കൊണ്ടുവന്നിരുന്നു. അഴീക്കലിൽനിന്ന് കൊച്ചിയിലേക്ക് വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ കമ്പനിയുടെ ഹാർഡ് ബോർഡ് ഉൽപന്നങ്ങളാണ് പ്രധാനമായും കയറ്റിയയച്ചിരുന്നത്.

കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് കൊച്ചിയിൽനിന്ന് ചരക്കുകപ്പൽ അഴീക്കൽ തുറമുഖത്തിന്റെ തീരം തൊട്ടത്. തൊട്ടടുത്ത ദിവസം കണ്ണൂരിൽനിന്നുള്ള ചരക്ക് കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കും കപ്പൽ പുറപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അഴീക്കലിൽനിന്നുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഇതിനകം 2500 ഓളം കണ്ടെയ്നർ ചരക്ക് കയറ്റിയയക്കാനായി. മാസത്തിൽ മൂന്ന് തവണയാണ് കപ്പൽ സർവിസ് നടത്തിയത്. ഫെബ്രുവരിയിൽ കപ്പൽ തീരെ വന്നില്ല. ചരക്കിന്റെ അഭാവമാണ് അഴീക്കൽ മുറമുഖം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരം കാണാനുള്ള ശ്രമം കണ്ണൂരിനുപുറമെ കുടക് മേഖലയിലും നടക്കുന്നുണ്ട്. കെ.വി. സുമേഷ് എം.എൽ.എയുടെ ഇടപെടലിലാണ്, നാല് പതിറ്റാണ്ടുമുമ്പ് നിലച്ച ചരക്കുകപ്പൽ സർവിസ് പുനരാരംഭിക്കാനുള്ള ശ്രമത്തിനും തുറമുഖ വികസനത്തിനും ജീവൻവെച്ചത്. ഇതിന്റെ ഭാഗമായി വിവിധ സംവിധാനങ്ങൾക്കും തുടക്കം കുറിച്ചു. എന്നാൽ, കസ്റ്റംസ് ഓഫിസ് തുടങ്ങാനുള്ള സംവിധാനം ഒരുങ്ങിയെങ്കിലും ഡൽഹിയിൽനിന്നുള്ള അനുമതി വൈകുന്നതുകാരണം ഉദ്ഘാടനം നീണ്ടുപോവുകയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വന്ന സാഹചര്യത്തിൽ അഴീക്കൽ തുറമുഖത്തിന്റെ പ്രാധാന്യം വർധിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കണ്ണൂർ നോർത്ത് മലബാർ ചേംബർ ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ തുറമുഖ വികസനത്തിനും ചരക്കുകപ്പൽ ഗതാഗതത്തിനുംവേണ്ടി പ്രയത്നിച്ചത്. ചരക്ക് ലഭ്യതക്കുറവിനുപുറമെ അഴീക്കൽ കപ്പൽ ചാലിലെ ആഴക്കുറവും കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന് തടസ്സമാകുന്നുണ്ട്. നിലവിലുള്ള നാലുമീറ്റർ ആഴം ഏഴുമീറ്ററെങ്കിലും ആക്കണം. ഇതിനുള്ള നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയുണ്ട്. കൂട്ടിയിട്ട മണൽ ലേലം ചെയ്ത് നൽകിയാൽ മാത്രമേ വീണ്ടും ആഴംകൂട്ടുന്ന പ്രവൃത്തി നടത്താൻ കഴിയു. ഇതിന് ടെൻഡർ വിളിച്ചിട്ടും നടപടി പൂർത്തിയായിട്ടില്ല.

മാർച്ച് ആദ്യവാരം സർവിസ് തുടങ്ങും -കെ.വി. സുമേഷ് എം.എൽ.എ

കണ്ണൂർ: അഴീക്കൽ തുറമുഖത്തേക്കുള്ള ചരക്കുകപ്പൽ സർവിസ് സംബന്ധിച്ച ഷെഡ്യൂൾ തയാറാക്കാനുള്ള കാലതാമസമാണ് ഇപ്പോഴുള്ളത്. വ്യാപാര മേഖലയിൽനിന്നുള്ള ആവശ്യമാണ്, കപ്പൽ എത്തുന്നതിനും തിരിച്ചുപോകുന്നതിനും സമയക്രമം വേണമെന്നത്. ഇതില്ലാതെ ചരക്കെത്തിക്കുന്നതിന് പ്രയാസം നേരിടുന്നതായി പലരും അറിയിച്ചിട്ടുണ്ട്. അതിനാൽ, ചരക്കു കപ്പലിന്റെ സമയക്രമം തയാറാക്കുന്നതിനുള്ള താമസമാണ് ഇപ്പോഴുള്ളത്. മാർച്ച് ആദ്യവാരത്തോടെ ഇത് തയാറാകും. അതിനുശേഷം ചരക്കുകപ്പൽ ഗതാഗതം പതിവുപോലെയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Azhikkal Port freight service
News Summary - Azhikkal Port freight service
Next Story