കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ
text_fieldsവിപീഷ്
കണ്ണൂർ: കക്കാട് ഒണ്ടേൻ പറമ്പിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെ പിടികൂടി. 24 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി കണ്ണൂർ മന്യത്ത് ഹൗസിൽ വിപീഷിനെ (35) എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ പി.പി. സുഹൈലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതി എം.ഡി.എം.എ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശത്തായിരുന്ന ഇയാൾ നാട്ടിലെത്തി ലഹരി വസ്തുക്കൾ വിൽപന നടത്തുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകൾ ഉൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി വിൽപന നടത്തുന്നതാണ് രീതി. നിരവധി പേരാണ് ഇയാളിൽനിന്ന് ലഹരി വസ്തുക്കൾ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുകിട വിൽപന നടത്തുന്നത്.,അസി. ഇൻസ്പെക്ടർമാരായ സന്തോഷ് തൂണോളി, പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ തുടങ്ങിയവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

