Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീണ്ടുമൊരു കോവിഡ്...

വീണ്ടുമൊരു കോവിഡ് തരംഗം പ്രതീക്ഷിക്കണം –ആരോഗ്യ മന്ത്രി

text_fields
bookmark_border
veena george statement about vaccination kerala
cancel


കണ്ണൂർ: കോവിഡ് കഴിഞ്ഞുവെന്ന തോന്നല്‍ ആളുകളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോവിഡ് സ്ഥിതി വിവരം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.മികച്ച സാഹചര്യങ്ങളുള്ള ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും പോലും വീണ്ടും കോവിഡ് തരംഗം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇവിടെയും വീണ്ടും ഒരു കോവിഡ് തരംഗം പ്രതീക്ഷിക്കണം.

ആശുപത്രികളിലെ കിടക്കകൾ, ഐ.സി.യു എന്നിവയുടെ ഒഴിവ് നിരന്തരമായി വിലയിരുത്തണം. വാക്‌സിനേഷന് ശേഷമുള്ള സാഹചര്യത്തില്‍ മാറ്റമുണ്ട്. റാപിഡ് റെസ്‌പോണ്‍സ് ടീം (ആർ.ആര്‍.ടി) പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജില്ലയില്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇത് ആവശ്യമാണ്. വാക്‌സിനേഷനോടുള്ള വിമുഖത ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. നിലവില്‍ സിനിമ തിയറ്ററുകളിലുള്‍പ്പെടെ ഒറ്റ ഡോസ് മതിയെന്നുവെച്ചത് രണ്ട് ഡോസിനുള്ള സമയം ആകാത്തവര്‍ ഉണ്ടാകാം എന്നതിനാലാണ്. പക്ഷേ, ഇനി രണ്ട് ഡോസും നിര്‍ബന്ധമാക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ഇതുവരെയുള്ള കോവിഡ് കേസുകള്‍ 2,82,287 ആണ്. ആകെ പരിശോധനകള്‍ 22,40,22. സംസ്ഥാനം പ്രഖ്യാപിച്ച ജില്ലയിലെ കോവിഡ് മരണം 2601 ആണ്. 243 മരണങ്ങളാണ് അപ്പീലിലൂടെ പ്രഖ്യാപിച്ചത്. അവലോകന യോഗത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, സിറ്റി പൊലീസ് മേധാവി ആര്‍. ഇളങ്കോ, റൂറല്‍ പൊലീസ് മേധാവി നവനീത് ശര്‍മ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ഡി.എം.ഒ (ഹെല്‍ത്ത്) ഡോ. കെ. നാരായണ നായ്ക്, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍ കുമാര്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍, ബി.എസ്.എന്‍.എല്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, കരാര്‍ കമ്പനി പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിദ്യാര്‍ഥികളില്‍ കോവിഡ് കുറയുന്നു

ജില്ലയില്‍ സ്‌കൂള്‍ തുറന്നശേഷം കുട്ടികളില്‍ കോവിഡ് താരതമ്യേന കുറയുന്നതായി കണക്കുകള്‍. ജില്ല പഞ്ചായത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഒക്‌ടോബര്‍ ഒന്നിന് 116 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കില്‍ നവംബര്‍ 18ന് അത് 39 ആണ്. ഒക്‌ടോബര്‍ രണ്ട്-112, ഒക്‌ടോബര്‍ മൂന്ന് -80, ഒക്‌ടോബര്‍ ഏഴ് -98, ഒക്‌ടോബര്‍ എട്ട് -108, ഒക്‌ടോബര്‍ ഒമ്പത് -89, ഒക്‌ടോബര്‍ 16 -68, ഒക്‌ടോബര്‍ 17 -59, ഒക്‌ടോബര്‍ 18 -71, നവംബര്‍ ഒന്ന് -70, നവംബര്‍ രണ്ട് -29, നവംബര്‍ മൂന്ന് -56, നവംബര്‍ ഏഴ് -66, നവംബര്‍ എട്ട് -67, നവംബര്‍ ഒമ്പത് -81, നവംബര്‍ 16 -52, നവംബര്‍ 17 -73, നവംബര്‍ 18 -39 എന്നിങ്ങനെയാണ് രണ്ട് മാസത്തെ കുട്ടികളിലെ കോവിഡ് കണക്കുകള്‍.

സ്‌കൂള്‍ തുറന്ന ശേഷം കോവിഡ് മൂലം ഒരു സ്‌കൂളും അടച്ചിടേണ്ടിവന്നില്ല. മുഴുവന്‍ സ്‌കൂളുകളും തുറന്ന ജില്ലയില്‍ ഒറ്റപ്പെട്ട സ്‌കൂളുകളിലായി 93 കുട്ടികളിലും 33 അധ്യാപകരിലും ഒമ്പത് അധ്യാപകേതര ജീവനക്കാരിലും കോവിഡ് സ്ഥിരീകരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid
News Summary - Another wave of covids is to be expected - Health Minister
Next Story