Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടമ്പൂർ സ്കൂളിൽ...

കടമ്പൂർ സ്കൂളിൽ പത്താം ക്ലാസുകാരനെ ക്രൂരമായി അക്രമിച്ചു

text_fields
bookmark_border
കടമ്പൂർ സ്കൂളിൽ പത്താം ക്ലാസുകാരനെ ക്രൂരമായി അക്രമിച്ചു
cancel
camera_alt

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുൻഫാസ്

കണ്ണൂർ: കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം. പത്താം ക്ലാസ് വിദ്യാർഥി പി.സി. മുൻഫാസ് (15) നെ സാരമായ പരിക്കുകളോടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ പോയ വിദ്യാർഥിയെ ഒരു സംഘം അക്രമിച്ചപ്പോൾ മുൻഫാസ് പിടിച്ചു മാറ്റാൻ ശ്രമിച്ചിരുന്നുവെന്നും അതിനു ശേഷം സ്കൂളിലെത്തിയപ്പോൾ നടവഴിയിൽ വച്ച് സംഘം ചേർന്നെത്തിയ വിദ്യാർഥികൾ ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നും മാതാവ് പി.സി. റസിയ മാധ്യമത്തോട് പറഞ്ഞു.

ആദ്യം നാലു പേർ ചേർന്ന് അക്രമിക്കുകയും പിന്നീട് പത്തോളം പേരെത്തി ചവിട്ടി നിലത്തിട്ടുവെന്നും ബോധം നിലച്ച അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും അവർ പറഞ്ഞു. നേരത്തയും സ്കൂളിൽ പ്രശ്നമുണ്ടാക്കിയ വിദ്യാർഥികളാണ് അക്രമത്തിനു പിന്നിലെന്നാണ് പറയുന്നത്. അക്രമം സംബന്ധിച്ച് എടക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും ഇൻസ്റ്റഗ്രാം വഴി സന്ദേശം കൈമാറിയാണ് കുട്ടികൾ അക്രമം കാട്ടുന്നതെന്നും ആരോപണ വിധേയരായ കുട്ടികളുടെ രക്ഷിതാക്കളെ വിളിപ്പിച്ചിട്ടുണ്ടെന്നും പ്രഥമാധ്യാപകൻ കെ.പി. ലതീഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brutally attackedkannurCrime
News Summary - A 10th grader was brutally attacked in a school in Kadampur.
Next Story