Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right634 പേര്‍ക്കുകൂടി...

634 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
634 പേര്‍ക്കുകൂടി കോവിഡ് രോഗമുക്തി 604 കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച 634 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 610 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറുപേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 1,60,724 ആയി. ഇവരില്‍ 604 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,55,724 ആയി. 838 പേര്‍ കോവിഡ് മൂലം മരിച്ചു. 2949 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 2213 പേര്‍ വീടുകളിലും ബാക്കി 736 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. നിരീക്ഷണത്തിലുള്ളത് 13097 പേരാണ്. ഇതില്‍ 12347 പേര്‍ വീടുകളിലും 750 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 12,69,711 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 12,68,908 എണ്ണത്തി​ൻെറ ഫലം വന്നു. 803 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.-------------------------------------------------------------മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനവ്യാഴാഴ്​ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് ജില്ലയിൽ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. എടവേലി സ്‌കൂള്‍, ബി.ഇ.എം.എല്‍.പി സ്‌കൂള്‍ പയ്യന്നൂര്‍, അമ്പാടി എൻറര്‍പ്രൈസസ് കിഴുതല്ലി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച 12.30 വരെയും പാരിഷ് ഹാള്‍ പൂളക്കുറ്റി, മടായി ജനത ക്ലബ്, മുണ്ടലൂര്‍ വെസ്​റ്റ്​ എല്‍.പി സ്‌കൂള്‍ പെരളശ്ശേരി എന്നിവിടങ്ങളില്‍ ഉച്ച രണ്ടുമുതല്‍ നാലു വരെയും അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രം, അരയാക്കൂല്‍ യു.പി സ്‌കൂള്‍ പന്ന്യന്നൂര്‍, മുല്ലക്കൊടി യു.പി സ്‌കൂള്‍ അരിമ്പ്ര എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story