Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right560 പേര്‍ക്കുകൂടി...

560 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
560 പേര്‍ക്കുകൂടി കോവിഡ്കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച 560 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 546 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക്​ 10.47 ശതമാനമാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 164229 ആയി. ഇവരില്‍ 403 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 158416 ആയി. 868 പേര്‍ കോവിഡ് മൂലം മരിച്ചു. 3778 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 3031 പേര്‍ വീടുകളിലും ബാക്കി 747 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17370 പേരാണ്. ഇതില്‍ 16590 പേര്‍ വീടുകളിലും 780 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 1300534 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 1299732 എണ്ണത്തി​ൻെറ ഫലം വന്നു. 802 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന കണ്ണൂർ: ചൊവ്വാഴ്​ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും.കുറ്റിക്കകം മുനമ്പ് മദ്റസ എടക്കാട് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയും നിടുമ്പ്രം സബ്‌സൻെറർ ചൊക്ലി ടൗൺ, എടവേലി സ്കൂൾ, പുത്തൂർ എ.എൽ.പി സ്കൂൾ കരിവെള്ളൂർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയും പെരുവ ലക്ഷം വീട് കോളനിയിൽ രാവിലെ 10 മുതൽ 11 വരെയും കോളയാട് ബഡ്‌സ് സ്കൂൾ രാവിലെ 11.30 മുതൽ നാല് വരെയും കോട്ടൂർ സബ്‌സൻെറർ ശ്രീകണ്ഠപുരം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെയും ഖുർആൻ കോളജ് പെരിങ്ങത്തൂർ, എത്തുംകരി എസ്.ടി കോളനി അങ്ങാടിക്കടവ്, ഗവ. സെൻട്രൽ എ.യു.പി സ്കൂൾ കുഞ്ഞിമംഗലം, ഐച്ചേരി വായനശാല ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ രണ്ട് മുതൽ വൈകീട്ട് നാല് വരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story