Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2021 5:28 AM IST Updated On
date_range 26 Aug 2021 5:28 AM ISTഉയർന്ന നിരക്ക്; 1,930 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
ഉയർന്ന നിരക്ക്; 1,930 പേര്‍ക്കുകൂടി കോവിഡ്കണ്ണൂർ: മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ് ജില്ലയിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. പുതുതായി 1,930 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1,888 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് ഉയർന്ന് 17.70 ശതമാനമായി.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 2,16,464 ആയി. ഇവരില്‍ 1,238 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,05,954 ആയി. 1,238 പേര്‍ കോവിഡ് മൂലം മരിച്ചു. 6,694 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ പേര്‍ 5,691 വീടുകളിലും ബാക്കി 1,003 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30,945 പേരാണ്. ഇതില്‍ 29,997 പേര്‍ വീടുകളിലും 948 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 17,08,308 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 17,07,630 എണ്ണത്തിൻെറ ഫലം വന്നു. 678 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.......................മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനജില്ലയില്‍ വ്യാഴാഴ്ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. മാപ്പിള എല്‍.പി സ്‌കൂള്‍ പുതിയതെരു, ശാന്തിപുരം ക്ഷീരോല്‍പാദക സഹകരണ സംഘം ഹാള്‍, ദേശസേവ യു.പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ്, കോവുപ്പാട് ഭാവന ക്ലബ്്, അഴീക്കോട് സി.എച്ച്.സി, കീഴത്തൂര്‍ യു.പി സ്‌കൂള്‍ മൈലുള്ളിമെട്ട, കൊളവല്ലൂര്‍ എൽ.പി സ്‌കൂള്‍ കുന്നോത്തുപറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയും എട്ടിക്കുളം പി.എച്ച്.സി, കീഴ്പ്പള്ളി സി.എച്ച്.സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പി.എച്ച്.സി, രാജമുടി പാരിഷ് ഹാള്‍ കണിച്ചാര്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട്് നാലു വരെയുമാണ് കോവിഡ് പരിശോധന. വ്യാഴാഴ്ച 15 കേന്ദ്രങ്ങളില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് കോവാക്സിന്‍ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story