Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാനൂർ താലൂക്കാശുപത്രി...

പാനൂർ താലൂക്കാശുപത്രി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു

text_fields
bookmark_border
പാനൂർ: പാനൂർ താലൂക്കാശുപത്രി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നെന്ന് ആരോപിച്ച് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിമതി വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2014ൽ ആശുപത്രി സ്ഥലമെടുപ്പ് കമ്മിറ്റി ജനകീയ ധനസമാഹരണത്തിലൂടെ സമാഹരിച്ച ഒന്നരക്കോടിയോളം രൂപയുടെ ഓഡിറ്റ് ചെയ്ത കണക്കുകളും ബാങ്ക് സ്റ്റേറ്റ്മൻെറും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു. ഇതിനെതിരെ ജനരോഷം ഉയർന്നതിനാലാണ് കഴിഞ്ഞദിവസം നിരവധി ദുരൂഹതകളോടെ ഒരു പ്രസ്താവന പുറത്തുവിട്ടത്. ഇതും ഇവർ 2019ൽ വിജിലൻസിന് നൽകിയ മൊഴികളും തീർത്തും വ്യത്യസ്ഥമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കൾ ഉൾപ്പെട്ടതാണ് ഈ അഴിമതി. ഏഴ് വർഷം കഴിഞ്ഞിട്ടും ആശുപത്രിക്ക് സ്ഥലം വാങ്ങാത്തതും ജനങ്ങളിൽനിന്ന് പിരിച്ച തുകയുടെ വിശ്വസനീയമായ കണക്ക് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതിലും മുൻ മ​ന്ത്രിയും നിലവിലെ എം.എൽ.എയുമായ കെ.പി. മോഹനൻ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ട്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെ ഭരണ-പ്രതിപക്ഷം സയാമീസ് ഇരട്ടകളായി പ്രവർത്തിക്കുകയാണ്. 'സ്ഥലമെടുപ്പ് അഴിമതി പുറത്തുകൊണ്ടുവരണം സൗകര്യപ്രദമായ ആശുപത്രിയും വേണം' ഈ മുദ്രാവാക്യമുയർത്തി ജനകീയ ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭപരിപാടികൾ മേയ് 10ന് വൈകീട്ട് നാലിന് പാനൂർ ബസ് സ്റ്റാൻഡിൽ പ്രമുഖ പൗരാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി രക്ഷാധികാരി കെ. നാണു, ഇ. മനീഷ്, വി.പി. ജിതേഷ്, സുരേഷ് പാറേങ്ങാട്ട് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story