Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:30 AM IST Updated On
date_range 31 March 2022 5:30 AM ISTമുടക്കിന് ശേഷം കൂട്ടത്തിരക്ക്
text_fieldsbookmark_border
കണ്ണൂർ: രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനു ശേഷം കൂട്ടത്തിരക്കിൽ നാടും നഗരവും. രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം വാഹനങ്ങളും ആളുകളും കൂട്ടമായി നിരത്തിലിറങ്ങിയതോടെ ബുധനാഴ്ച രാവിലെ മുതൽ മിക്കയിടങ്ങളും ഗതാഗതക്കുരിക്കിലമർന്നു. സ്വകാര്യ ബസ് സമരത്തിലും പണിമുടക്കിലും മുടക്കിയ വിവിധ ആവശ്യങ്ങൾ നിറവേറ്റാനായി നിരവധിപേരാണ് വിവിധ ഓഫിസുകളിലും ബാങ്കുകളിലുമെത്തിയത്. നാലു ദിവസത്തെ ഇടവേളക്കു ശേഷമാണ് ബാങ്കുകൾ തുറന്നത്. മാസാവസാനമായതിനാൽ ധനകാര്യ സ്ഥാപനങ്ങളിലെല്ലാം തിരക്കായിരുന്നു. കുരുക്കിൽ ഇഴഞ്ഞിഴഞ്ഞാണ് കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിലേക്ക് വാഹനങ്ങളെത്തിയത്. ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന വിദ്യാർഥികൾ കൃത്യസമയത്ത് സ്കൂളിലെത്താൻ ബുദ്ധിമുട്ടി. രാവിലെ ദേശീയപാതയിൽ തലശ്ശേരി മുതൽ ധർമടം വരെയും ചൊവ്വ മുതൽ പുതിയതെരു, വളപട്ടണം പാലം വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മട്ടന്നൂർ റോഡിൽ ചാലോട്, എയർപോർട്ട് ജങ്ഷൻ എന്നിവ കടന്നുകിട്ടാൻ യാത്രക്കാർ കഷ്ടപ്പെട്ടു. ഇന്ധനം നിറക്കാനായി പമ്പുകളിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മാഹി മേഖലയിലടക്കം പല പമ്പുകളിലും ഇന്ധനം തീർന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലായി. photos: sandeep
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story