Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:29 AM IST Updated On
date_range 27 March 2022 5:29 AM ISTകാലിത്തീറ്റ വില വർധന: ക്ഷീര മേഖല പ്രതിസന്ധിയിൽ
text_fieldsbookmark_border
കേളകം: കാലിത്തീറ്റ വില വർധനമൂലം ക്ഷീര മേഖല കടുത്ത പ്രതിസന്ധിയിൽ. ഏതാനും മാസത്തിനിടെ 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 150 രൂപയിലധികം വർധന ഉണ്ടായതായി ക്ഷീര കർഷകരും വ്യാപാരികളും പറയുന്നു. ഉൽപാദന ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ കർഷകർ പാടുപെടുമ്പോഴാണ് വില വർധന. കഴിഞ്ഞ ദിവസങ്ങളിലും ചാക്കിന് 50 രൂപയോളം കൂടിയതായി ക്ഷീര കർഷകർ പറയുന്നു. രണ്ടുമാസത്തിനിടെയാണ് കാലിത്തീറ്റക്ക് കനത്ത വിലവർധനയുണ്ടായത്. ഇപ്പോൾ വില ഒന്നാം നമ്പറിന് 1505 രൂപയും രണ്ടാം തരത്തിന് 1360 രൂപയുമായി. പിണ്ണാക്ക്, ധാന്യപ്പൊടി, തവിട് എന്നിവയുടെ വിലയിലും വർധനയുണ്ടായി. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും വൈക്കോൽ വില വർധനയും കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്. കാലിത്തീറ്റ വില വർധനക്ക് ആനുപാതികമായി പാലിന് വില കൂട്ടി നൽകിയാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂവെന്ന് കർഷകർ പറയുന്നു. നഷ്ടം സഹിക്കാനാവാതെ കാലികളെ വിറ്റൊഴിവാക്കുന്ന കർഷകരുടെ എണ്ണവും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story