Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:33 AM IST Updated On
date_range 17 March 2022 5:33 AM ISTമലിനജലം ഓടയിലേക്ക്; മട്ടന്നൂരില്‍ പരിശോധന തുടരും
text_fieldsbookmark_border
മട്ടന്നൂര്‍: ഒടുവില്‍ മലിനജല ഒഴുക്കിന്റെ ഉറവിടം കണ്ടെത്തി നഗരസഭ. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനം നഗരസഭ ആരോഗ്യവകുപ്പ് കണ്ടെത്തിയത്. അഴുക്കുചാലുകളിൽ മലിനജലം ഒഴുക്കിവിടരുതെന്ന് നഗരസഭ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിർദേശം നല്‍കിയിരുന്നു. എങ്കിലും, നിരന്തരം ഓവുചാലുകളിൽ കൂടി മലിനജലം ഒഴുകി ചെക്യോട്ട് വയലില്‍ എത്തുന്നുണ്ടായിരുന്നു. മാസങ്ങളായി സ്ലാബ് തുറന്ന് പരിശോധന നടത്തിവരുകയായിരുന്നു. ബുധനാഴ്ച രാവിലെ ബസ് സ്റ്റാൻഡിന്റെ ഓരത്ത് അപ്രതീക്ഷിതമായി സ്ലാബ് നീക്കി നടത്തിയ പരിശോധനയിലാണ് അഴുക്കുചാലിൽ മലിനജലം ഒഴുക്കുന്ന സ്ഥാപനത്തെക്കുറിച്ച് വ്യക്തമായത്. മലിനജലം ഓവുചാലിലേക്ക് ഒഴുക്കിയതിന് സൗഗന്ധ് ബേക്കറിക്ക് 10,000 രൂപ പിഴചുമത്തി നോട്ടീസ് നല്‍കി. (ഫോട്ടോ- നഗരസഭ ആരോഗ്യവിഭാഗം മട്ടന്നൂരില്‍ അഴുക്കുചാലിന്റെ സ്ലാബ് നീക്കി പരിശോധന നടത്തുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
